വിനായകന്റെ മരണം; ക്രൈം ബ്രാഞ്ച് അന്വേഷിക്കും

ഏങ്ങണ്ടിയൂരില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വിനായകന്‍ ആത്മഹത്യ ചെയ്ത സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. പാവാട്ടി പൊലീസ് കസ്റ്റഡിയിലെടുത്ത വിനായകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ലോക് നാഥ് ബഹ്‌റയാണ് ഉത്തരവിട്ടത്. കസ്റ്റഡിയില്‍ പീഡനമുണ്ടായോഎന്ന് ക്രൈം ബ്രാഞ്ച് പരിശോധിക്കും. പെണ്‍ സുഹൃത്തിനോട് സംസാരിച്ചു നിന്ന വിനായകനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് കസ്റ്റഡിയില്‍ വച്ചിരുന്നു.

കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ച ശേഷം ജൂലൈ 18ന് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ വിനയാകനെ കണ്ടെത്തുകയായിരുന്നു. വിനായകന് പൊലീസ് മര്‍ദ്ദനം ഏറ്റു എന്ന ബന്ധുക്കളുടെ ആരോപണത്തില്‍ നടന്ന അന്വേഷണത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ സിപിഒമാരായ ശ്രീജിത്തിനെയും സാജനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News