മൂന്നര മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി:മൂന്നര മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ഇടുക്കി മരിയാപുരത്ത് വാടകയ്ക്ക് താമസിക്കുന്ന ഭൂതക്കുഴിയില്‍ അനില്‍ കുമാര്‍ ഗ്രീഷ്മ ദമ്പതികളുടെ മൂന്നര മാസം പ്രായമുള്ള അനാമിക എന്ന പെണ്‍കുഞ്ഞാണ് മരിച്ചത്.

ഇന്നെലെ വൈകുന്നേരം ജോലി കഴിഞ്ഞെത്തിയ പിതാവ് അനിലാണ് കുഞ്ഞിനെ വീടിനുള്ളിലെ തൊട്ടിലിനുള്ളില്‍ ചെവിയില്‍ നിന്ന് രക്തം വാര്‍ന്ന നിലയില്‍ കണ്ടത്.ഈ സമയം ഭാര്യ വീട്ടില്‍ ഇല്ലായിരുന്നു. ഉടന്‍ തന്നെ സമീപ വാസികളെ കൂട്ടി അനില്‍ കഞ്ഞിനെ ഇടുക്കി ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചങ്കിലും മരണപ്പെടുകയായിരുന്നു.

ഇന്നലെ രാത്രി 9.30 യോടെ കട്ടപ്പനയിലെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ എത്തിച്ച് 5 മിനിറ്റ് കഴിഞ്ഞതേ മരിച്ചതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. തലയ്ക്ക് ഉണ്ടായ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. മരണത്തില്‍ ദുരുഹത ഉള്ളതായി ബന്ധുക്കള്‍ ആരോപിക്കന്നുണ്ട്.

കുഞ്ഞിന്റെ മാതാവിന് മാനസികമായി തകരാറുള്ളതാണെന്നും ഇതിന് മുന്‍പും കുഞ്ഞിനെ ഉപേക്ഷിച്ച് സ്വന്തം വീട്ടില്‍ പോയിട്ടുള്ളതാണെന്നും. കുഞ്ഞ് ജനിച്ചതിന് ശേഷം മാതാവ് ഗ്രീഷ്മയ്ക്ക് ജോലിക്ക് പോകാന്‍ സാധിക്കാത്തതിനാല്‍ അനിലുമായി അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു.

ഇതിന്റെ പേരില്‍ കുട്ടിയെ കൊല ചെയ്തതാണോ എന്ന് പരിശോധിക്കുന്നതായും, പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാക്കന്‍ സാധിക്കു എന്നും പോലീസ് പറഞ്ഞിട്ടുണ്ട്. ഗ്രീഷ്മയുടെ രണ്ടാം വിവാഹമാണ് അനിലുമായി ഇതിലുള്ളതാണ് മരിച്ച പെണ്‍കുഞ്ഞ്. അതിനാല്‍ ഈ സ്ത്രീക്ക് കഞ്ഞി നോട് മാനസികമായി താത്പര്യം ഇല്ലാതിരുന്നതായും ബന്ധുക്കള്‍ പറയുന്നുണ്ട്.

ഇടുക്കി സിബിച്ചന്‍  ജോസഫിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി. പോസ്റ്റ്‌മോര്‍ട്ടത്തിനായി കുഞ്ഞിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News