പിഞ്ചുകുഞ്ഞിനും സ്ത്രീകള്‍ക്കും നേരെ ആര്‍എസ്എസ് അക്രമം; ആശുപത്രിയില്‍ കയറിയും സംഘപരിവാര്‍ ക്രൂരത

സുല്‍ത്താന്‍ബത്തേരി: ഹര്‍ത്താലിന്റെ മറവില്‍ പിഞ്ചുകുഞ്ഞിനും സ്ത്രീകള്‍ക്കും നേരെ ആര്‍എസ്എസ് അക്രമം. സുല്‍ത്താന്‍ ബത്തേരി കല്ലൂര്‍ തേക്കുംപറ്റ നാല് സെന്റ് കോളനിയിലാണ് സംഭവം. ഞായറാഴ്ച വൈകിട്ട് 5.30നാണ് സംഭവം.

ടോമി (55), ഷിജു (24), ഷിജുവിന്റെ ഭാര്യ ഡീന (20) ഇവരുടെ എട്ടുമാസം പ്രായമായ മകള്‍ അനുശ്രീ, ടൈറ്റന്‍ (26), സലാഹുദ്ദീന്‍ (25), സഹോദരി ഫാത്തിമ (22), സീത (29), ലക്ഷ്മി (46) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരെ കമ്പിവടി കൊണ്ടാണ് ആര്‍എസ്എസുകാര്‍ മര്‍ദിച്ചത്. ഗുരുതരമായി പരുക്കേറ്റവരെ ആശുപത്രിയില്‍ കയറിയും മര്‍ദിച്ചു.

ഇരുപതോളം വരുന്ന സംഘം ആയുധങ്ങളുമായെത്തി വീടുകളില്‍ കയറി സ്ത്രീകളടക്കമുള്ളവരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഒരു പ്രകോപനവുമില്ലാതെ പെട്ടെന്നുള്ള ആക്രമണത്തില്‍ ഭയന്ന് കുട്ടികളടക്കമുള്ളവര്‍ നിലവിളിച്ചോടി. അടിയേറ്റ് വീണവരെ പൊലീസാണ് ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.

വീണ്ടും ഇവര്‍ കോളനിയിലെത്തി ഭീകരാന്തരീഷം സൃഷ്ടിച്ചു. ആളുകളെ വീടുകളില്‍നിന്ന് പുറത്താക്കി. രാത്രിയും ഇവര്‍ കോളനി പരിസരങ്ങളില്‍ തമ്പടിച്ചിരിക്കുകയായിരുന്നു.

നൂല്‍പ്പുഴ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലാണ് കല്ലുമുക്ക് നാലു സെന്റ് കോളനി. കോളനി ഉള്‍പ്പെടുന്ന വാര്‍ഡ് നേരത്തെ ബിജെപിയുടെ ശക്തികേന്ദ്രമായിരുന്നു. എന്നാല്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയില്‍നിന്നും എല്‍ഡിഎഫ് വാര്‍ഡ് പിടിച്ചെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News