ബിജെപി സംസ്ഥാന നേതാവ് പ്രശസ്ത നടിയെ ലൈംഗികമായി ഉപയോഗിച്ചു; നല്‍കിയത് 10 ലക്ഷം രൂപ; വെളിപ്പെടുത്തലുമായി ഹിമവല്‍ ഭദ്രാനന്ദ

തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതാവിനെതിരെ ലൈംഗികാരോപണവുമായി സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ. ബിജെപിയുടെ പ്രമുഖനായ സംസ്ഥാന നേതാവ് പ്രശസ്ത നടിയെ ലൈംഗികമായി ഉപയോഗിച്ചു എന്നാണ് ആരോപണം. കൈരളി പീപ്പിള്‍ ടിവിയുടെ ന്യൂസ് ആന്റ് വ്യൂവ്‌സിലാണ് ഹിമവല്‍ ഭദ്രാനന്ദയുടെ വെളിപ്പെടുത്തല്‍.

തിരുവനന്തപുരം ജില്ലയില്‍ മത്സരിച്ച പ്രമുഖനായ മുതിര്‍ന്ന നേതാവിനെതിരെയാണ് ആരോപണം ഉന്നയിച്ചത്. മലയാളത്തിലെ ഒരു പ്രമുഖ നടിയെ കോഴിക്കോടുള്ള ഫാം ഹൗസില്‍ എത്തിച്ച് ലൈംഗികമായി ഉപയോഗിച്ചെന്നാണ് ഹിമവല്‍ ഭദ്രാനന്ദയുടെ ആരോപണം. പ്രതിഫലമായി പത്ത് ലക്ഷം രൂപയും നല്‍കി.

കേരളത്തിലെ പ്രമാദമായ പീഡനക്കേസിലെ പ്രതിയാണ് നടിയെ തരപ്പെടുത്തി നേതാവിന് നല്‍കിയതെന്നും ആരോപിക്കുന്നു. കാക്കാനാട് ജയിലില്‍ വച്ച് പീഡനക്കേസിലെ പ്രതി തന്നെയാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും ഹിമവല്‍ ഭദ്രാനന്ദ പറയുന്നു.

ബിജെപിയിലെ ചില ഉന്നത നേതാക്കള്‍ക്ക് ഇക്കാര്യം അറിവുള്ളതാണെന്നും ആരും തുറന്ന് പറയാന്‍ മുതിരാത്തതാണെന്നും ഹിമവല്‍ ഭദ്രാനന്ദ വെളിപ്പെടുത്തി.

ന്യൂസ് ആന്റ് വ്യൂവ്‌സില്‍ നേതാവിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച ശേഷം നിരവധി വധഭീഷണി കോളുകളും സന്ദേശങ്ങളും ലഭിക്കുന്നതായും ഹിമവല്‍ ഭദ്രാനന്ദ പറഞ്ഞു. സംരക്ഷണം ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് പരാതി നല്‍കിയെന്നും ഹിമവല്‍ ഭദ്രാനന്ദ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here