അപ്പുണ്ണിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നിര്‍ണായക നീക്കത്തിനൊരുങ്ങി അന്വേഷണസംഘം; കാവ്യാമാധവനെ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: അപ്പുണ്ണിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നിര്‍ണ്ണായക നീക്കങ്ങള്‍ക്ക് അന്വേഷണസംഘം തയ്യാറെടുക്കുന്നു. കാവ്യാ മാധവന്‍ ഉള്‍പ്പടെ ദിലീപിന്റെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും വീണ്ടും ചോദ്യം ചെയ്യും. അതേ സമയം റിമാന്റ് കാലാവധി അവസാനിക്കുന്നതിനെ തുടര്‍ന്ന് പള്‍സര്‍ സുനിയെ ഇന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കും. തന്റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് സുനി ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും.

ഇപ്പോള്‍ കുടുങ്ങിയിരിക്കുന്നത് സ്രാവല്ല, വമ്പന്‍ സ്രാവുകള്‍ ഇനിയും പിടിയിലാവാനുണ്ട് എന്നായിരുന്നു മുന്‍പൊരിക്കല്‍ കോടതിയില്‍ ഹാജരാക്കവെ പള്‍സര്‍ സുനി മാധ്യമങ്ങളോട് വിളിച്ചു പറഞ്ഞത്. കേസില്‍ ഉള്‍പ്പെട്ട ഉന്നതന്‍ ആരാണെന്ന് ആലുവയില്‍ കിടക്കുന്ന വിഐപി പറയട്ടെയെന്നും സുനി പറഞ്ഞിരുന്നു. തൊട്ടും തൊടാതെയും മാധ്യമങ്ങളോട് വിളിച്ചു പറഞ്ഞതുള്‍പ്പടെ കേസുമായി ബന്ധപ്പെട്ട പുതിയ നിര്‍ണ്ണായക വിവരങ്ങള്‍ കോടതിക്കു മുന്‍പാകെ രഹസ്യമൊഴിയായി നല്‍കണമെന്ന് സുനി അഭിഭാഷകനോട് ആവശ്യപ്പെട്ടിരുന്നു. റിമാന്റ് കാലാവധി അവസാനിക്കുന്നതിനെ തുടര്‍ന്ന് സുനിയെ ഇന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കുമ്പോള്‍ അപേക്ഷ സമര്‍പ്പിക്കാനാണ് അഭിഭാഷകന്‍ അഡ്വ.ബി എ ആളൂരിന്റെ തീരുമാനം.

അതേ സമയം ഇന്നലെ ആറു മണിക്കൂറോളം ചോദ്യം ചെയ്ത അപ്പുണ്ണിയുടെ മൊഴി പോലീസ് വിശദമായി പരിശോധിച്ച് വരികയാണ്. പള്‍സര്‍ സുനിയും ദിലീപും തമ്മിലുള്ള ബന്ധത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ ആദ്യം അപ്പുണ്ണി തയ്യാറായില്ലെങ്കിലും നിരന്തരമുള്ള ചോദ്യം ചെയ്യലില്‍ ചില പ്രധാന വിവരങ്ങള്‍ അപ്പുണ്ണിയില്‍ നിന്ന് ലഭിച്ചതായാണ് സൂചന. ഈ പശ്ചാത്തലത്തില്‍ കാവ്യാ മാധവന്‍ ഉള്‍പ്പടെ ദിലീപിന്റെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News