ഒളിവില്‍ പോയ അഭിഭാഷക ശൈലജ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി; തട്ടിപ്പിനൊപ്പം മഹിളാ കോണ്‍ഗ്രസില്‍ പ്രവര്‍ത്തനവും; ബാലകൃഷ്ണനെ വീഴ്ത്തിയത് പ്രണയം നടിച്ച്

കണ്ണൂര്‍: വ്യാജരേഖയുണ്ടാക്കി സ്വത്തു തട്ടാന്‍ ശ്രമിച്ച കേസില്‍ പൊലീസ് അന്വേഷിക്കുന്ന അഭിഭാഷക ശൈലജ കോണ്‍ഗ്രസിന്റെ സജീവപ്രവര്‍ത്തക.

നിയമ ബിരുദം നേടിയ ശൈലജ പയ്യന്നൂരില്‍ അഭിഭാഷകയായി ജോലി ആരംഭിച്ചു. ഇതിനിടെ കോണ്‍ഗ്രസിന്റെ പരിപാടികളില്‍ മുഖം കാണിച്ച്, ഒടുവില്‍ പൊതുരംഗത്തും സജീവമായി. സിപിഐഎമ്മിന്റെ ശക്തി കേന്ദ്രമായ കോറോം തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പറ്റിയ സ്ഥലമല്ലെന്ന് മനസിലായതോടെ തായിനേരിയിലേക്ക് താമസം മാറി. ഇതിനിടയില്‍ കോണ്‍ഗ്രസിനു വേണ്ടി നഗരസഭയിലേക്ക് മത്സരിക്കുകയും ചെയ്തു. പിന്നീട് മഹിളാ കോണ്‍ഗ്രസിന്റെയും മറ്റും കോണ്‍ഗ്രസ് സംഘടനകള്‍ക്കൊപ്പവും പ്രവര്‍ത്തിച്ചു.

2006ലാണ് ബാലകൃഷ്ണനുമായി ശൈലജ അടുക്കുന്നത്. പയ്യന്നൂര്‍ ബാറിലെ ഒരു അഭിഭാഷകനില്‍ നിന്നാണ് അവിവാഹിതനായ ബാലകൃഷ്ണന്റെ സ്വത്തിനെക്കുറിച്ച് ശൈലജ അറിയുന്നത്. ഇതോടെയാണ് പ്രണയം നടിച്ച് ശൈലജ ബാലകൃഷ്ണനൊപ്പം കൂടുന്നത്. പലപ്പോഴും തിരുവനന്തപുരത്ത് പോകാറുള്ള ശൈലജ, ഇവിടെ ബാലകൃഷ്ണന്‍ താമസിക്കുന്ന വീട്ടിലും പോകാറുണ്ടായിരുന്നു.

അങ്ങനെ ബന്ധം തുടരുന്നതിനിടയാണ് ബാലകൃഷ്ണന്‍ രോഗബാധിതനാകുന്നത്. ഇതോടെയാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലായിരുന്ന ബാലകൃഷ്ണനെ പയ്യന്നൂരിലെത്തിച്ച് സ്വത്ത് തട്ടിയെടുക്കാന്‍ ശൈലജയും ഭര്‍ത്താവും തീരുമാനിച്ചത്. എന്നാല്‍ പയ്യന്നൂരിലേക്ക് കൊണ്ടുവരും വഴി ബാലകൃഷ്ണന്‍ മരിക്കുകയായിരുന്നു.

ഇതോടെ ബാലകൃഷ്ണന്റെ മൃതദേഹവുമായി സംഘം കൊടുങ്ങല്ലൂര്‍ ആശുപത്രിയിലെത്തി. തന്റെ വല്യമ്മയുടെ മകനാണ് ബാലകൃഷ്ണനെന്ന് ഭര്‍ത്താവ് കൃഷ്ണകുമാര്‍ കൊടുങ്ങല്ലൂര്‍ പൊലീസില്‍ മൊഴി നല്‍കി. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് കൊടുങ്ങല്ലൂര്‍ ആശുപത്രിയില്‍ നിന്ന് മൃതദേഹം ഏറ്റുവാങ്ങി സംസ്‌കരിക്കുകയായിരുന്നു.

Related News

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News