സുലിലിന്റെ കൊലപാതകം;കാമുകി ബിനി അറസ്റ്റില്‍; ബിനി മധുവിന് വിനയായത് ധൂര്‍ത്ത് നിറഞ്ഞ ജിവിതത്തോടുള്ള ആര്‍ത്തി

ധാരാളിത്തം കൊണ്ട് കടത്തിലകപ്പെട്ട ബിനി ബാധ്യത തീര്‍ക്കാനായി സ്‌നേഹം നടിച്ച് ഒപ്പം കൂട്ടിയ യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു. നാല്പതുലക്ഷത്തോളം രൂപയാണ് ബിനി സുലിലിന്റെ പക്കല്‍ നിന്നും അപഹരിച്ചത്.

വര്‍ഷങ്ങളായി വിദേശത്താണ് ബിനിയുടെ ഭര്‍ത്താവ്. ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു ബിനി. ഭര്‍ത്താവിന്റെ തുക ഉപയോഗിച്ചാണ് കൊയിലേരി ഊര്‍പ്പള്ളിയില്‍ പത്തുസെന്റ് സ്ഥലത്ത് വീട് നിര്‍മിച്ചത്. വീടുപണിയുടെ സമയത്ത്് സ്വദേശമായ തിരുവനന്തപുരത്ത് കുടുംബവീട്ടിലെ കല്യാണത്തിന് പോയപ്പോഴാണ് സുലിലിനെ പരിചയപ്പെടുന്നത്. സുലിലുമായി സൗഹൃദം ആരംഭിച്ച ബിനി പിന്നീട് ഒപ്പംകൂട്ടുകയായിരുന്നു.

അയല്‍വാസികളെ സഹോദരനാണ് എന്ന് വിശ്വസിപ്പിച്ചാണ് സുലിലിനെ ഒപ്പം താമസിപ്പിച്ചിരുന്നത്. കുടുംബസ്വത്ത് ഭാഗം വെച്ചപ്പോള്‍ കിട്ടിയ വലിയ തുക സുലിലിന്റെ പക്കലുണ്ടായിരുന്നു. വീടുപണിയുടെ പേരുപറഞ്ഞ് പല തവണയായി സുലിലിന്റെ കൈയില്‍നിന്ന് ബിനി പണം വാങ്ങിയിരുന്നു.

ആഡംബര ജീവിതം നയിക്കുന്ന ബിനി കാറില്‍ കറങ്ങി നടക്കുന്നത് മാനന്തവാടിക്കാര്‍ക്ക് പതിവു കാഴ്ചയായിരുന്നു. എല്ലാ ദിവസങ്ങളിലും രാവിലെ മുതല്‍ ഹെല്‍ത്ത് ക്ലബ്ബിലെ പരിശീലനത്തിനും തുടര്‍ന്ന് ഉച്ചകഴിഞ്ഞ് യോഗ പരിശീലനത്തിനും ഇവര്‍ സമയം കണ്ടെത്തിയിരുന്നു. മിക്ക സമയവും ഭക്ഷണം ഹോട്ടലില്‍ നിന്നാണ്. വീട്ടില്‍ ഉള്ള സമയങ്ങളില്‍ ഭക്ഷണം മാനന്തവാടിയിലെ ഹോട്ടലില്‍നിന്ന് ഓട്ടോഡ്രൈവര്‍മാരെക്കൊണ്ട് വാങ്ങിക്കുകയാണ് പതിവ്. ഇതൊക്കെയാണ് കടബാധ്യതയുണ്ടാക്കിയത്. ഇതിനിടയില്‍ വിദേശത്ത് നിന്ന് നാട്ടില്‍ എത്തിയ ഭര്‍ത്താവിനെ ബിനി ഇറക്കിവിട്ടതായി അയല്‍വാസികള്‍ പറയുന്നു. മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്താണ് ബിനിയുടെ ഭര്‍ത്താവ് കഴിയുന്നത്.

സുലിലിന്റെ കൈവശമുണ്ടായിരുന്ന പണമൊക്കെ തീര്‍ന്നതോടെ ഇയാളെ ഒഴിവാക്കുകയായിരുന്നു ബിനിയുടെ ലക്ഷ്യമെന്നുവേണം കരുതാന്‍. കടം നല്‍കിയ പണം തിരികെ വേണമെന്ന് സുലില്‍ നിരന്തരം ആവശ്യപ്പെട്ടതോടെ വീട്ടുജോലിക്കാരിയായ അമ്മുവിന് സുലിലിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം അറസ്റ്റിലായ അമ്മു പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. അമ്മയ്ക്കു സുഖമില്ലന്ന് പറഞ്ഞ് ബിനി നാട്ടില്‍ പോകുകയും ഈ സമയം അറസ്റ്റിലായ മറ്റു മൂന്നുപേരും കൃത്യം നടത്തുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ടു വേലിക്കോത്ത് കുഞ്ഞിമാളു(അമ്മു38), മണിയാറ്റിങ്കല്‍ വീട് സി.ആര്‍. പ്രശാന്ത്(ജയന്‍36), ഊര്‍പ്പള്ളി പൊയില്‍ കോളനിയിലെ കാവലന്‍(52) എന്നിവരെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. യുവാവിനെ പുഴയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയപ്പോള്‍ അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് കാര്യമായ അന്വേഷണത്തിനു മുതിര്‍ന്നിരുന്നില്ല. നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു രംഗത്തെത്തിയതോടെയാണ് അന്വേഷണം ഊര്‍ജിതമായത്.

ഇതിനിടയില്‍ വിദേശത്ത് നിന്ന് നാട്ടില്‍ എത്തിയ ഭര്‍ത്താവിനെ ബിനി ഇറക്കിവിട്ടതായി അയല്‍വാസികള്‍ പറയുന്നു. മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്താണ് ബിനിയുടെ ഭര്‍ത്താവ് കഴിയുന്നത്. സുലിലിന്റെ കൈവശമുണ്ടായിരുന്ന പണമൊക്കെ തീര്‍ന്നതോടെ ഇയാളെ ഒഴിവാക്കുകയായിരുന്നു ബിനിയുടെ ലക്ഷ്യം. അമ്മയ്ക്കു സുഖമില്ലന്ന് പറഞ്ഞ് ബിനി നാട്ടില്‍ പോകുകയും ഈ സമയം അറസ്റ്റിലായ മറ്റു മൂന്നുപേരും കൃത്യം നടത്തുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സുലിലിന്റെ കൈവശമുണ്ടായിരുന്ന 40 ലക്ഷത്തോളം രൂപ ഭര്‍തൃമതി കൂടിയായ യുവതി തട്ടിയെടുത്തതായി സുലിലിന്റെ സഹോദരന്‍ സംഭവദിവസം തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ സുലീലിന്റെയും യുവതിയുടേയും ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ യുവതി പല തവണകളായി അക്കൗണ്ട് മുഖേനെയല്ലാതെ പണം കൈപ്പറ്റിയതായി സൂചനകളുണ്ടായിരുന്നു. തുടരന്വേഷണത്തില്‍ ഇക്കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. കൂടാതെ മരണ ദിവസം വൈകുന്നേരത്തോടെ യുവതി തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും ഫോട്ടോകള്‍ നീക്കം ചെയ്തതും സംശയം ജനിപ്പിച്ചിരുന്നു. പ്രദേശവാസികള്‍ ഒന്നടങ്കം യുവതിക്കെതിരെ ആരോപണവുമായി ഇപ്പോഴും രംഗത്തുണ്ട്.

കേസ്സുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അമ്മു പൊലീസിന് നല്‍കിയ മൊഴിയനുസരിച്ച് ബിനി നല്‍കിയ ക്വട്ടേഷനാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ്. സുലിലിന് പണം നല്‍കുന്നതില്‍ നിന്നും രക്ഷപ്പെടണമെങ്കില്‍ സുലിലിനെ ഇല്ലായമ ചെയ്യണമെന്ന് നിശ്ചയിച്ചുറപ്പിച്ചതിന്റെ അടിസ്ഥാനത്തിലുള്ള ക്വട്ടേഷനാണ് സംഭവമെന്ന് പൊലീസിന് ആദ്യമെ സൂചനകളുണ്ടായിരുന്നു. വ്യക്തമായ തെളിവുകളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസങ്ങളിലെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. അറസ്റ്റിലായ യുവതിയുടെ ഭര്‍ത്താവ് ഇവര്‍ക്കെതിരെ മാനന്തവാടി സി ഐയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. താന്‍ മുപ്പത് വര്‍ഷമായി ഗള്‍ഫില്‍ ജോലി ചെയ്ത സമ്പാദ്യം മുഴുവന്‍ തട്ടിയെടുത്തുവെന്നും തന്നെ പിന്നീട് ഒഴിവാക്കിയെന്നും പരാതിയില്‍ ഉണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്ത് വൈത്തിരി സബ്ബ്ജയിലിലേക്ക് അയച്ചു.

മാനന്തവാടി ടൗണില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തിയിരുന്ന ബിനി 2006 സെപ്റ്റംബര്‍ 23നാണ് കാമുകനായ സുലിലിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത്. സുലിലിന്റെ മൃതദേഹം മൂന്നുദിവസം കഴിഞ്ഞ് യുവതിയുടെ വീടിന് സമീപം കബനി പുഴയിലാണ് കണ്ടെത്തിയത്. ഇവര്‍ ഇതിന് മുമ്പും പലരില്‍ നിന്നും പണം കബളിപ്പിച്ചതായി നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News