നാദിര്‍ഷയുടെ കുരുക്ക് മുറുകുന്നു; അറസ്റ്റ് ഉടനുണ്ടാകുമെന്ന് സൂചന; ജോര്‍ജേട്ടന്‍സ് പൂരം അണിയറപ്രവര്‍ത്തകരും സംശയത്തിന്റെ നിഴലില്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യും. പള്‍സര്‍ സുനിയുമായി നടത്തിയ സംശയകരമായ ഫോണ്‍ സംഭാഷണത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുക. ജോര്‍ജേട്ടന്‍സ് പൂരം സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍ ചിലരെയും അന്വേഷണ സംഘം ചോദ്യം ചെയ്യും.
ജയിലില്‍ നിന്ന് പള്‍സര്‍ സുനി നാദിര്‍ഷയെ പലതവണ വിളിച്ചതിന്റെ രേഖകള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.പള്‍സര്‍ സുനി വിളിച്ചയുടന്‍ തന്നെ നാദിര്‍ഷ ദിലീപിനെ വിളിച്ചിരുന്നതായും വ്യക്തമായിട്ടുണ്ട്. ആദ്യ ഘട്ട ചോദ്യം ചെയ്യലില്‍ സുനിയെ അറിയില്ല എന്നാണ് നാദിര്‍ഷ പറഞ്ഞിരുന്നത്. എന്നാല്‍ അന്വേഷണ സംഘം കഴിഞ്ഞ ദിവസം ജയിലിലെത്തി സുനിയെ ചോദ്യം ചെയ്തപ്പോള്‍ നാദിര്‍ഷയുടെ പങ്കാളിത്തം സൂചിപ്പിക്കുന്ന കാര്യങ്ങള്‍ പോലീസിനോട് പറഞ്ഞതായാണ് വിവരം.

ഈ പശ്ചാത്തലത്തിലാണ് നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലില്‍ നാദിര്‍ഷയുടെ മറുപടി തൃപ്തികരമല്ലെങ്കില്‍ കടുത്ത നടപടിയിലേയ്ക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതേ സമയം ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയും കേസില്‍ പ്രതിയാകുമെന്നാണ് സൂചന.

ഗൂഢാലോചനയെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്ന അപ്പുണ്ണിയുടെ മൊഴി പോലീസ് പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല. അപ്പുണ്ണിയുടെ ഫോണ്‍ ഫോറന്‍സിക്ക് പരിശോധനക്ക് അയച്ചിരിക്കുകയാണ്.ദിലീപും പള്‍സര്‍ സുനിയും കൂടിക്കാഴ്ച നടത്തിയ ജോര്‍ജേട്ടന്‍സ് പൂരം സിനിമയുടെ ലൊക്കേഷനില്‍ ഉണ്ടായിരുന്ന ചില അണിയറ പ്രവര്‍ത്തകരില്‍ നിന്നും ഉടന്‍ മൊഴിയെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News