ബിഹാറില്‍ ബിജെപിയെത്തി; ഗോ സംരക്ഷണത്തിന്റെ പേരില്‍ ക്രൂര മര്‍ദ്ദനങ്ങളും തുടങ്ങി

പട്‌ന: അറവുമാടുകളെ കടത്താന്‍ ശ്രമിച്ചുവെന്നാരോപിച്ചായിരുന്നു ട്രക്ക് ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേരെ ക്രൂരമായി മര്‍ദ്ദിച്ചത്. ബിഹാറിലെ ബോജ്പ്പൂര്‍ ജില്ലയില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. മൂവരും മര്‍ദ്ദിക്കരുതെന്ന് യാചിച്ചെങ്കിലും നാട്ടുകാര്‍ മര്‍ദ്ദനം തുടര്‍ന്നു. ഒടുവില്‍ ഷാഹ്പൂരില്‍ നിന്നും പോലീസ് എത്തിയാണ് മൂവരെയുംരക്ഷിച്ചത്.

നിയമ വിരുദ്ധമായി അറവുമാടുകളെ കയറ്റിയതിന് മൂവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്രൂദ്ധരായ നാട്ടുകാര്‍ പോലീസില്‍ നിന്നും ഇവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ആരാ ബക്‌സാര്‍ റോഡിലൂടെയുള്ള വാഹനങ്ങള്‍ തടഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ബിഹാറില്‍ ബിജെപി അധികാരം ലഭിച്ചതിന്റെ അഹങ്കാരം കാണിക്കുകയാണെന്നും, നിതീഷ് കുമാര്‍ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here