സംഘപരിവാര്‍ കൊന്ന ജുനൈദിന്റെ കുടുംബത്തിന് താങ്ങായി സിപിഐഎം; പത്തുലക്ഷം രൂപ ധനസഹായം നല്‍കാന്‍ സംസ്ഥാനകമ്മിറ്റിയില്‍ തീരുമാനം

തിരുവനന്തപുരം: ബീഫിന്റെ പേരില്‍ സംഘപരിവാര്‍ അനുഭാവികള്‍ കൊലപ്പെടുത്തിയ ജുനൈദിന്റെ കുടുംബത്തിന് താങ്ങായി സിപിഐഎം സംസ്ഥാന കമ്മിറ്റി. പത്തുലക്ഷം രൂപയാണ് ജുനൈദിന്റെ കുടുംബത്തിന് കൈമാറുന്നത്. സിപിഐഎം സംസ്ഥാന കമ്മിറ്റിയിലാണ് ധനസഹായം നല്‍കുന്നത് സംബന്ധിച്ച തീരുമാനമെടുത്തത്.

കഴിഞ്ഞ ദിവസം ജുനൈദിന്റെ കുടുംബം ദില്ലിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചിരുന്നു. ബൃന്ദാ കാരാട്ടിനൊപ്പം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച കുടുംബം കുട്ടികളുടെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഇക്കാര്യം പരിഗണിച്ചുകൊണ്ടാണ് സിപിഐഎം സംസ്ഥാനകമ്മിറ്റി സഹായം നല്‍കാന്‍ തീരുമാനിച്ചത്.

സിപിഐഎം കേന്ദ്ര കമ്മിറ്റി വഴി ഈ തുക ജുനൈദിന്റെ കുടുംബത്തിന് കൈമാറും.

ബീഫ് കയ്യിലുണ്ടെന്ന് ആരോപിച്ചാണ് സംഘപരിവാര്‍ പതിനാറുകാരനായ ജുനൈദിനെ ട്രെയിനില്‍ വെച്ച് കുത്തിക്കൊന്നത്. തുഗ്ലക്കാബാദില്‍ നിന്നു നോമ്പു തുറക്കാനുള്ള സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജുനൈദിനെയും ഹാഷിം, ഷാക്കിര്‍ എന്നിവരെയുംസംഘപരിവാര്‍ അനുഭാവികള്‍ ആക്രമിക്കുകയായിരുന്നു. ‘ബീഫ് തീനി’കളെന്നും ദേശവിരുദ്ധരെന്നും ആക്രോശിച്ചായിരുന്നു ആക്രമണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News