ജെയ്റ്റ്‌ലി വരുന്നത് ആര്‍എസ്എസ് അജണ്ട നടപ്പാക്കാനാണെന്ന് വൈക്കം വിശ്വന്‍; പാവപ്പെട്ടവനെ ഇഞ്ചിഞ്ചായി കൊല്ലുന്നത് ആര്‍എസ്എസ് അവസാനിപ്പിക്കണം

തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കേരളത്തില്‍ വരുന്നത് ആര്‍എസ്എസ് അജണ്ട നടപ്പാക്കാനാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. കൊലപാതകങ്ങള്‍ സ്ഥിരം പരിപാടിയായി അംഗീകരിച്ച സംഘടനയാണ് ആര്‍എസ്എസ്. പാവപ്പെട്ടവനെ ഇഞ്ചിഞ്ചായി കൊല്ലുന്നത് ആര്‍എസ്എസ് അവസാനിപ്പിക്കണമെന്നും വൈക്കം വിശ്വന്‍ ആവശ്യപ്പെട്ടു.

ആര്‍എസ്എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സിപിഐഎം രക്തസാക്ഷികളുടെ കുടുംബങ്ങള്‍ രാജ്ഭവന് മുന്നില്‍ ആരംഭിച്ച സത്യഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസ്-ബിജെപി രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി കേരളത്തില്‍ എത്തുന്ന ജെയ്റ്റ്‌ലിയെ കാണാന്‍ തലസ്ഥാന ജില്ലയിലെ ഈ കുടുംബാംഗങ്ങള്‍ എത്തും.

ജില്ലയില്‍ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയ സിപിഐഎം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും കുടുംബാംഗങ്ങളാണ് ഇവര്‍. ഗവര്‍ണറെ സന്ദര്‍ശിക്കാന്‍ ജെയ്റ്റ്‌ലി എത്തുമ്പോള്‍ തങ്ങളുടെ തീരാവേദന കൂടി കേള്‍ക്കണമെന്നാണ് കുടുംബാംഗങ്ങളുടെ അഭ്യര്‍ഥന.

ശ്രീകാര്യത്ത് ഗുണ്ടാപ്പകയുടെ ഭാഗമായി നടന്ന രാജേഷിന്റെ കൊലപാതകം സിപിഐഎമ്മിനുമേല്‍ കെട്ടിവയ്ക്കാനുള്ള സംഘപരിവാര്‍ നീക്കം വിജയിച്ചിരുന്നില്ല. ഇതിനു മറയിടാനാണ് കേന്ദ്രമന്ത്രിയെ രാജേഷിന്റെ വീട്ടിലേക്ക് കൊണ്ടുവരുന്നത്. കേരളം രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ നാടാണെന്ന് വരുത്താനുള്ള സംഘപരിവാര്‍ ഗൂഢാലോചനയും ഈ സന്ദര്‍ശനത്തിനു പിന്നിലുണ്ട്. തലസ്ഥാനത്ത് സമീപ ദിവസങ്ങളില്‍ നടന്ന ആര്‍എസ്എസ് കലാപത്തിന്റെ യഥാര്‍ഥ്യം വിശദീകരിച്ച് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ജെയ്റ്റ്‌ലിക്ക് തുറന്ന കത്തെഴുതിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News