മലയാള നടിയുടെ ആത്മഹത്യാശ്രമം; കമല്‍ഹാസനെതിരെ പരാതി

മലയാളിയും ബിഗ് ബോസ് താരവുമായ ഓവിയ ഹെലന്റെ ആത്മഹത്യാശ്രമത്തില്‍ നടന്‍ കമല്‍ഹാസനെതിരെ പരാതി. കമല്‍ഹാസന് പുറമെ ബിഗ് ബോസ് നിര്‍മാതാക്കള്‍ക്കെതിരെയും അഭിഭാഷകനായ എസ് എസ് ബാലാജിയാണ് പരാതി നല്‍കിയത്. ഓവിയയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചു എന്നാണ് പരാതി.

പരിപാടി നടക്കുന്ന ഹൗസിലെ നിയമങ്ങളും ചട്ടങ്ങളും ഓവിയയെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാഴ്ത്തിയെന്നും ഇക്കാരണത്താലാണ് താരം ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് ബാലാജി പരാതിയില്‍ പറയുന്നത്. ടിആര്‍പി റേറ്റിംഗ് കൂട്ടുന്നതിനു വേണ്ടി കടുത്ത നടപടികള്‍ക്ക് മത്സരാര്‍ത്ഥികളെ പ്രേരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് കമല്‍ഹാസന്‍, ബിഗ് ബോസ് നിര്‍മ്മാതാക്കള്‍, വിജയ് ടിവി എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നും ബാലാജി ആവശ്യപ്പെട്ടു.
ബിഗ് ബോസ് ഷോയില്‍ നിന്ന് കഴിഞ്ഞദിവസം ഓവിയ പുറത്തായിരുന്നു. ഇതിന്റെ സങ്കടം സഹിക്കാനാവാതെ ഷോ ഹൗസിലെ നീന്തല്‍ കുളത്തിലേക്ക് താരം എടുത്തു ചാടുകയായിരുന്നു. ഉടന്‍ തന്നെ മറ്റ് മത്സരാര്‍ത്ഥികള്‍ ഓവിയയെ കുളത്തില്‍ നിന്ന് വലിച്ചെടുക്കുകയായിരുന്നു. 41 ദിവസത്തെ താമസത്തിനു ശേഷമാണ് ഓവിയ ഷോയില്‍ നിന്ന് പുറത്തായത്.

പൃഥ്വിരാജ് ചിത്രം ‘കങ്കാരു’വിലൂടെയാണ് ഓവിയ ഹെലന്‍ അഭിനയരംഗത്ത് എത്തിയത്. മലയാളത്തില്‍ അഞ്ചോളം സിനിമകളിലും വേഷമിട്ടിട്ടുണ്ട്. എന്നാല്‍ സിനിമകളില്‍ നിന്ന് ലഭിക്കാത്ത സ്വീകാര്യത ബിഗ് ബോസിലൂടെ ഓവിയ നേടിയിരുന്നു. സഹതാരത്തോട് ചൂടായതോടെയാണ് ഓവിയ ഷോയുടെ ശ്രദ്ധാകേന്ദ്രമാകുന്നത്.

‘നീങ്ക ഷട്ടപ്പ് പണ്ണുങ്ക’ എന്നൊരു ഡയലോഗോടെയായിരുന്നു അത്. ഗഞ്ച കറുപ്പ് എന്ന മത്സരാര്‍ഥി തനിക്കിഷ്ടമില്ലാത്തത് എന്തോ പറഞ്ഞപ്പോഴായിരുന്നു ഓവിയയുടെ മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News