ആര്‍എസ്എസ് സംഘം ആളുമാറി ആക്രമിച്ച പത്ര ഏജന്റ് ഇന്നും ദുരിതത്തില്‍

കോഴിക്കോട്; ആര്‍ എസ് എസ് സംഘം ആളുമാറി ആക്രമിച്ച കോഴിക്കോട് ചേലിയ സ്വദേശി രണ്ടരമാസമായിട്ടും ആരോഗ്യം വീണ്ടെടുക്കാനാവാതെ ചികിത്സയില്‍ കഴിയുന്നു. സി പി ഐ (എം) പ്രവര്‍ത്തകനെ ആക്രമിക്കാനെത്തിയ സംഘമാണ് പത്ര ഏജന്റായ ഹരിദാസനെ ഇരുമ്പ് ദണ്ഡ് കൊണ്ട് ഭീകരമായി മര്‍ദ്ദിച്ചത്. കൈയും കാലും ഒടിഞ്ഞ ഹരിദാസനിപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ആര്‍ എസ് എ്‌സ് ആക്രമണത്തിന്റെ ഇരയാണ് കൊയിലാണ്ടി ചേലിയ സ്വദേശി ഹരിദാസന്‍. മെയ് 15 ന് പുലര്‍ച്ച് നാലരയോടെയാണ് പത്രമെടുത്ത് വരികയായിരുന്ന ഹരിദാസനെ ആര്‍ എസ് എസ് സംഘം മര്‍ദ്ദിക്കുന്നത്. കണ്ടാലറിയാത്ത 3 പേര്‍ ചേര്‍ന്ന് ബൈക്ക് തടഞ്ഞ് നിര്‍ത്തി ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അടിക്കുകയായിരുന്നു എന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

വലത് കാലിന് 4 പൊട്ടുണ്ട്, വലത് കൈയും അടിയേറ്റ് തകര്‍ന്നു. സി പി ഐ (എം) പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപകമായ ആക്രമണം നടക്കുന്നതിനിടെയാണ് ആളുമാറി ഹരിദാസന് മര്‍ദ്ദനമേല്‍ക്കുന്നത്. സി പി ഐ (എം) പ്രാദേശിക നേതാവും ദേശാഭിമാനി ഏജന്റുമായ ഭാസ്‌ക്കരനെ ലക്ഷ്യമിട്ടെത്തിയ സംഘമാണ് ഹരിദാസനെ ക്രൂരമായി മര്‍ദ്ദിച്ചത്. ആദ്യ ഘട്ട ശസ്ത്രക്രിയക്ക് ശേഷം ഒരാഴ്ചയായി വീണ്ടും കോഴിക്കോട് മേഡിക്കല്‍ കോളേജില്‍ ചികിത്സയിലാണിപ്പോള്‍. ദരിദ്ര കുടുംബമായ ഇവരുടെ ഏക വരുമാനമായിരുന്ന പശുവിനെ വിറ്റ് കിട്ടിയ പണം ഉപയോഗിച്ചാണ് നിലവില്‍ ചികിത്സ നടത്തുന്നത്. ഹരിദാസന്റെ ഭാര്യ ശാന്ത

തുടര്‍ച്ചയായി ചികിത്സ വേണ്ടതിനാല്‍ കുട്ടികളുടെ പഠനവും പ്രതിസന്ധിയിലാണ്. കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതികളെ പിടികൂടാനായിട്ടില്ല്. ആക്രമിച്ചവരെ കണ്ടെത്താനുളള നടപടി എടുക്കണമെന്ന് മകന്‍ സായി പ്രസാദ് പറഞ്ഞു. കാലിന് ശസ്ത്രക്രിയ കഴിഞ്ഞ് ഐ സി യു വില്‍ തുടരുന്നതിനാല്‍ കുറച്ച് ദിവസം കൂടി ആശുപത്രിയില്‍ കഴിഞ്ഞേ ഇവര്‍ക്ക് വീട്ടിലേക്ക് മടങ്ങാനാവൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News