അന്ന് രാത്രി മഞ്ജു കാവ്യയെ തല്ലി; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ വെളിപ്പെടുത്തലുമായി മുതിര്‍ന്ന സിനിമ ലേഖകന്‍ പല്ലിശ്ശേരി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഹോട്ടലിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തിയ മഞ്ജുവാര്യര്‍ കാവ്യാ മാധവനെ തല്ലിയെന്നാണ് പല്ലിശ്ശേരിയുടെ വെളിപ്പെടുത്തല്‍.

ലേഖനത്തില്‍ പറയുന്നത് ഇങ്ങനെ: വര്‍ഷങ്ങളായി എനിക്കു പരിചയമുള്ള ഇന്‍ഫോര്‍മര്‍ നല്‍കിയ വാര്‍ത്ത വൈകിയാണെങ്കിലും എഴുതുകയാണ്. പ്രശ്‌സതനായ സംവിധായകന്റെ സിനിമ. ആ സിനിമയിലെ ഒരു പാട്ടെടുക്കാന്‍ ദിലീപിന്റെ ആത്മസുഹൃത്തായ സംവിധായകനെയാണ് അയച്ചത്. കാവ്യയും ആ സിനിമയില്‍ ഉണ്ടായിരുന്നു. അവരുടെ ഓരോ ചലനവും നിരീക്ഷിച്ച് മറ്റുചിലരും അവിടെയുണ്ടായിരുന്നു. അതവര്‍ക്ക് മനസിലായിരുന്നില്ല.

ഷൂട്ടിങ് കഴിഞ്ഞ് നായകനും നായികയും ചില പ്രത്യേക കാര്യങ്ങള്‍ സംസാരിക്കാനായി മുറിയിലേക്കു പോയി. ഈ വാര്‍ത്ത മഞ്ജുവാര്യരെ നിരീക്ഷകര്‍ അറിയിക്കുന്നു. ഉടന്‍ മഞ്ജു വാര്യര്‍ ഹോട്ടലില്‍ എത്തുന്നു. തുടര്‍ന്ന് കാവ്യയെ തല്ലുകയായിരുന്നു. ഇതിനിടെ ദിലീപുമായും വഴക്കിട്ടു. അതിനുശേഷമാണ് മഞ്ജുവും കാവ്യയും തമ്മില്‍ ബദ്ധശത്രുക്കളായതെന്നും ലേഖകന്‍ പറയുന്നു.

മാത്രമല്ല, ലോഹിതദാസ് നായികയായി അവതരിപ്പിച്ച പ്രമുഖ നടിയുടെ സിനിമാ ജീവിതത്തിലും വില്ലനായത് ദിലീപാണെന്ന് പല്ലിശേരി വ്യക്തമാക്കുന്നു. ഇവരുമായി ബന്ധമുള്ള ഏറ്റവും അടുത്ത ആള്‍ പറഞ്ഞതാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് പല്ലിശ്ശേരി ഇക്കാര്യങ്ങളും പറയുന്നത്. ഈ നടിയുടെ സിനിമ ജീവിതം നശിപ്പിച്ചതിന് പിന്നില്‍ ദിലീപിന്റെ വ്യക്തി വൈരാഗ്യമാണെന്ന് അര്‍ത്ഥ ശങ്കയ്ക്കിടയില്ലാതെയാണ് കുറിച്ചിരിക്കുന്നത്.

നാലു വര്‍ഷം മുമ്പ് അമേരിക്കയില്‍ നടന്ന ഒരു പ്രോഗ്രാമിനിടെയായിരുന്നു സംഭവം. യുവ നായികയുടെ സിനിമ ജീവിതത്തിന് തിരശ്ശീല ഇടുന്നതടക്കമുള്ള വൈരാഗ്യബുദ്ധിയാണ് പിന്നീട് ദിലീപില്‍ പ്രവര്‍ത്തിച്ചത്. ദിലീപിനൊപ്പമുണ്ടായിരുന്ന മദ്യപാന സദസ്സിനെക്കുറിച്ച് ദിലീപിന്റെ സുഹൃത്ത് വെളിപ്പെടുത്തുന്നതായാണ് സംഭവം വിശദീകരിക്കുന്നത്.

അടിച്ച് പൂസായപ്പോള്‍ ദിലീപ് പെട്ടന്ന് പൊട്ടിത്തെറിച്ചു ഉറക്കെ പറഞ്ഞു. അവള്‍ ഇനി മലയാളസിനിമയില്‍ ഉണ്ടാകില്ല. ദിലീപാണ് പറയുന്നത്. എന്നെ പറ്റിക്കാമെന്നാണ് അവള്‍ കരുതിയതെങ്കില്‍ ഞാന്‍ ആരാണെന്ന് അവള്‍ അറിയും. ഇതായിരുന്നു ദിലീപിന്റെ വാക്കുകള്‍. ആരെക്കുറിച്ചാണ് ദിലീപ് പറഞ്ഞതെന്ന് ‘ഞങ്ങളിലൊരാള്‍ ചോദിച്ചു. ‘അവളെക്കുറിച്ച് തന്നെ, ആ കോട്ടയംകാരിയെന്ന് ദിലീപ് വിശദീകരിച്ചു.

ലോഹിതദാസിന്റെ ചിത്രത്തിലൂടെ വന്നവള്‍ മലയാള സിനിമയില്‍ അവള്‍ ഇനി വേണ്ട. അവളുടെ ചീട്ട് ഞാന്‍ ഈ നിമിഷം കീറിക്കളഞ്ഞിരിക്കുന്നു. ആക്രോശത്തോടെ ദിലീപ് പറഞ്ഞെന്നു പല്ലിശ്ശേരി വിശദീകരിക്കുന്നു.

അമേരിക്കാന്‍ പ്രോഗ്രമിന് ലക്ഷ്മണനും സംഘവുമാണ് വന്നത്. ലക്ഷ്മണന്‍ എന്നും പറഞ്ഞാല്‍ നാദിര്‍ഷ. ഹനുമാന്‍ എന്നു പറഞ്ഞാല്‍ അപ്പുണ്ണി. ശ്രീ രാമന്‍ ദിലീപ്. ഇവര്‍ മൂന്നുപേരും ചേര്‍ന്നാല്‍ ഒരു രഹസ്യവും പുറത്താകില്ലെന്നും മാത്രമല്ല, പണിയേണ്ടവരെ പണിയുകയും ചെയ്തിരിക്കുമെന്നും കോളത്തില്‍ വിവരിച്ചിട്ടുണ്ട്.

അന്ന് ദിലീപിന് പ്രത്യേകിച്ച് പ്രോഗ്രാം ഉണ്ടായിരുന്നില്ല. കേരളത്തില്‍ ഷൂട്ടിഗ് തിരക്കിനിടയില്‍ നിന്നും രണ്ടുദിവസം മുങ്ങിയാണ് അമേരിക്കയില്‍ എത്തിയത്. അതും നാദിര്‍ഷയുടെ പ്രത്യേക താല്പര്യപ്രകാരം. നടിയായിരുന്നു അവരുടെ ലക്ഷ്യം. ദിലീപിന്റെ കൈയില്‍ നിന്നും വഴുതിപ്പോയ ഒരു മീനാണ് അത്. സമയവും സന്ദര്‍ദവും ഒത്തുവന്നിരിക്കുന്നു. എല്ലാവിധ തയ്യാറെടുപ്പുകളോടും കൂടി ആ ദിവസം ആഘോഷമാക്കി മറ്റാന്‍ തീരുമാനിച്ചു. നടിയുടെ മുറിലേക്ക് ഫോണ്‍ ചെയ്തു. ഫോണ്‍ അറ്റന്റ് ചെയ്തത് ചേച്ചി. ‘കൊച്ചിരാജാവ് എത്തിയിട്ടുണ്ട്. ഒന്ന് കാണാന്‍ ആഗ്രഹിക്കുന്നു’ എന്നറിയിച്ചു.

ചേച്ചിക്കു കാര്യം മനസിലായി.’ ഞങ്ങള്‍ കൊച്ചിരാജാവിനെ കാണാന്‍ വന്നതല്ല. പ്രോഗ്രാം അവതരിപ്പിക്കാനാണ് വന്നത്. അതുകൊണ്ട് കാണാന്‍ താല്പര്യമില്ലെന്ന് നടി അറിയിച്ചു.

‘ നല്ലോണം ആലോചിച്ചു തീരുമാനിച്ചതാണോ? കൊച്ചിരാജാവ് പ്രസാദിച്ചാല്‍ ഒരുപാടു നേട്ടങ്ങള്‍ ഉണ്ടാക്കും. ഇല്ലെങ്കില്‍ കാര്യം പോക്കാ’ ദിലീപിന് വേണ്ടി എത്തിയ ആള്‍ പറഞ്ഞു.

അത് പ്രശ്‌നമല്ല. ആ രീതിയില്‍ ഒരു നേട്ടവും ഞങ്ങള്‍ക്കുവേണ്ട നടി എടുത്തടിച്ചു മട്ടില്‍ പറഞ്ഞു. കാര്യം നടക്കില്ലെന്നറിഞ്ഞ നിമിഷം കൊച്ചിരാജാവ് ദേഷ്യപ്പെട്ടു. അങ്ങനെയാണ് മദ്യപാന സദസില്‍ എത്തിയതും നടിയെ മലയാളസിനിമയില്‍നിന്ന് ഇല്ലായ്മ ചെയ്യും എന്ന് പ്രഖ്യാപിച്ചതും.-പല്ലിശേരി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News