മുക്കത്ത് മതപഠനത്തിനെത്തിയ വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; വിവരം മറച്ചുവച്ച ഉസ്താദിനെതിരെയും കേസ്

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് ദര്‍സ വിദ്യാര്‍ത്ഥിയായ പതിനാലുകാരന് ക്രൂര പീഡനം. ഖുവത്തൂര്‍ ഇസ്ലാം പള്ളി ദര്‍സയില്‍ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥി കൊല്ലം സ്വദേശി റാഷിദാണ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. പീഡന വിവരമറിഞ്ഞ നാട്ടുകാരാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.

മുക്കത്തെ ഖുവത്തൂര്‍ ഇസ്ലാം പള്ളി ദര്‍സയില്‍ താമസിച്ച് പഠിക്കുന്ന 14കാരനെയാണ് സീനിയര്‍ വിദ്യാര്‍ത്ഥി ക്രൂരമായ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. കഴിഞ്ഞ വ്യാഴാഴ്ച ആയിരുന്നു സംഭവം. കുട്ടിയുടെ ജനനേന്ദ്രിയത്തിലും രഹസ്യ ഭാഗങ്ങളിലും ഗുരുതര പരുക്ക് ഏറ്റിട്ടുണ്ട്. കുട്ടി ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികില്‍സയിലാണ്.

ദര്‍സിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥി ആയ കൊല്ലം സ്വദേശി റാഷിദാണ് പീഡിപ്പിച്ചതെന്ന് കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പീഡനവിവരം പുറത്തറിയിക്കാതെ പള്ളിയിലെ ഉസ്താദ് കുട്ടിയെ നാട്ടിലേക്ക് പറഞ്ഞ് വിടുകയായിരുന്നു. ഇന്നലെ കുട്ടിയുടെ മാതാവ് വീണ്ടും ദര്‍സയിലേക്ക് കൊണ്ട് വിടാന്‍ പോകുന്നതിനിടെ കുട്ടിക്ക് ഗുരുതര പരുക്കേറ്റ കാര്യം അറിഞ്ഞ കുന്ദമംഗലത്തെ ഓട്ടോ ഡ്രൈവര്‍മാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

പീഡിപ്പിച്ച റാഷിദിനെതിരെയും വിവരം മറച്ചു വെച്ച ഉസ്താദിനെതിരെയും മുക്കം പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News