കാത്തിരിപ്പിന് വിരാമം; നാലാം ദിനം ജമൈക്കയ്ക്ക് സ്വര്‍ണ നേട്ടം

ബോള്‍ട്ടിനും എലാനെയ്ക്കും അടിപതറിയപ്പോള്‍ ജമൈക്കയ്ക്ക് ആശ്വാസമായി 110 മീറ്റര്‍ ഹര്‍ഡിസില്‍ സ്വര്‍ണ നേട്ടം. ഒമര്‍ മെക്ലോര്‍ഡാണ് ജമൈക്കക്ക് വേണ്ടി ഹര്‍ഡിസില്‍ സ്വര്‍ണം നേടിയത്. 13.04 സെക്കന്റായിരുന്നു സ്വര്‍ണ നേട്ടത്തിനെടുത്ത സമയം.

2015 ബീജിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 7 സ്വര്‍ണമെഡലുകള്‍ നേടിയ ജമൈക്കയ്ക്ക് ലണ്ടനില്‍ നാലാം ദിനം വരെ കാത്തിരിക്കേണ്ടി വന്നു ആദ്യ സ്വര്‍ണ നേട്ടത്തിനായി. എലാനെയും ബോള്‍ട്ടും പരാജയപ്പെട്ടപ്പോള്‍ വളരെ വലിയ ഉത്തരവാദിത്തമായിരുന്നു മെക്ലോര്‍ഡ് തന്റെ ചുമലിലേറ്റിയത്.

എന്നാല്‍ സമ്മര്‍ദങ്ങള്‍ക്ക് അടിമപ്പെടാത്ത ഒമര്‍ മെക്ലോര്‍ഡിന്റെ മനസാനിധ്യമാണ് ജമൈക്കയ്ക്ക് സ്വര്‍ണം സമ്മാനിച്ചത്. സമ്മര്‍ദം വളരെ കൂടുതലായിരുന്നു, എന്നാല്‍ ഞാന്‍ സമ്മര്‍ദത്ത പോസിറ്റീവായ വെല്ലുവിളിയായാണ് നേരിട്ടത് എന്നാണ് മത്സരശേഷം മെക്ലോര്‍ഡ് പറഞ്ഞത്.

ചാന്പ്യന്‍ഷിപ്പിന്റെ അവസാന ദിവസം നടക്കുന്ന റിലേയ്ക്കും ജമൈക്കയുടെ തുറുപ്പു ചീട്ടുകള്‍ ഉസൈന്‍ ബോള്‍ട്ടും, ഒമര്‍ മെക്ലോര്‍ഡും തന്നെയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News