കോളറക്കു പിന്നാലെ മഞ്ഞപ്പിത്തവും; പത്തനംതിട്ടയില്‍ 66 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്

പത്തനംതിട്ട: കോളറ മരണത്തിനു പിന്നാലെ പത്തനംതിട്ടയില്‍ മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുന്നു. ഗ്രാമങ്ങളേക്കാള്‍ പത്തനംതിട്ട നഗര പരിധിയിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 66 പേര്‍ക്ക് രോഗം സ്ഥീരികരിച്ചതില്‍ കഴിഞ്ഞ മാസം ഒരാള്‍ മരിക്കുകയും ചെയ്തു.

ജലജന്യരോഗമായ മഞ്ഞപ്പിത്തത്തിന്റെ വ്യാപനം ഒരു ഇടവേളക്ക് ശേഷം പത്തനംതിട്ടയില്‍ പടര്‍ന്നുപിടിക്കുന്നതായാണ് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ വിലയിരുത്തല്‍. ഈ വര്‍ഷം 66 പേര്‍ക്ക് രോഗം സ്ഥീരീകരിച്ചു. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വളരെ കൂടുതലാണ്.

ഗ്രാമ പ്രദേശങ്ങളെ അപേക്ഷിച്ച് പത്തനംതിട്ട നഗര പരിധിയില്‍ നിന്നാണ് കൂടുതല്‍ പേര്‍ ചികിത്സ തേടിയെത്തിയത്. വെള്ളക്കെട്ടുകളും അലക്ഷ്യമായ മാലിന്യ നിര്‍മാര്‍ജ്ജനവുമാണ് രോഗവ്യാപനത്തിന് കാരണം. പുതിയ സാഹചര്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫീസ് ജാഗ്രത നിര്‍ദ്ദേശം നല്‍കുകയും കുടിവെള്ള ശ്രോതസ്സുകള്‍ കര്‍ശനമായി നിരീക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

കോളറ ബാധിച്ച് ഇതര സംസ്ഥാന തൊഴിലാളി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ കോളറ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here