ബിജെപി ഹരിയാന സംസ്ഥാന അധ്യക്ഷന്റെ കുടുംബം, പീഡനകുടുംബം; നേതാവിന്റെ ബന്ധുക്കള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; റിപ്പോര്‍ട്ട് നല്‍കാന്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ്

ദില്ലി: ഹരിയാനയിലെ ബിജെപി അധ്യക്ഷന്റെ കുടുംബം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതികള്‍. ബിജെപി അധ്യക്ഷന്റെ ബന്ധുക്കള്‍ ഫത്തേഹാബാദ് സ്വദശിയായ പെണ്‍കുട്ടിയെയാണ് ലൈംഗികമായി പീഡിപ്പിച്ചത്.

കേസിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കാന്‍ പഞ്ചാബ് ഹരിയാന കോടതി ഉത്തരവിട്ടു. പ്രതികള്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയും മാതാപിതാക്കളും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദേശം. വിക്രം ഏലിയാസ് വിക്കി, സണ്ണി, കുല്‍ദീപ് ബറാല, ഭാര്യ സഞ്ജു എന്നിവര്‍ക്കെതിരെയാണ് പെണ്‍കുട്ടിയുടെ പരാതി.

തട്ടികൊണ്ട് പോയി ബലാത്സംഗം ചെയ്തുവെന്ന് പെണ്‍കുട്ടി പരാതി നല്‍കിയെങ്കിലും പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ല. രാഷ്ട്രിയ സമര്‍ദങ്ങളെ തുടര്‍ന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴിയെടുക്കാന്‍ പോലും പെണ്‍കുട്ടിയെ കൊണ്ട് പോയില്ല. പ്രതികള്‍ സ്വതന്ത്രരാവുകയും ചെയ്തു.

ഇതിനെതിരെ പെണ്‍കുട്ടിയും അമ്മയും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പ്രതികള്‍ രാഷ്ട്രീയ സ്വാധീനമുള്ളവരായതിനാല്‍ കേസിന്റെ അന്വേഷണം, ഉയര്‍ന്ന ഉദ്യോഗസ്ഥരെ കൊണ്ടോ, മറ്റു ഏജന്‍സി വഴിയോ അന്വേഷിപ്പിക്കണമെന്നും പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു.

അതേസമയം, ഐപിഎസ് ഓഫീസറുടെ മകളെ തട്ടിക്കൊണ്ടുപോകാന്‍ സംസ്ഥാന പ്രസിഡന്റിന്റെ മകന്‍ വികാസ് ബറാല ശ്രമിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്രതികള്‍ തങ്ങളുടെ വാഹനത്തില്‍ യുവതിയെ പിന്തുടരുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. കേസ് തേച്ചു മായ്ച്ചു കളയാനായി പൊലീസിന്റെ ഭാഗത്തു നിന്നും ശ്രമമുണ്ടായിരുന്നു.

തിരക്കേറിയ റോഡിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമല്ലെന്നായിരുന്നു പൊലീസ് നിലപാട്. ഇതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് അഞ്ച് സിസിടിവികളിലെ ദൃശ്യങ്ങള്‍ ലഭിച്ചെന്നും അതില്‍ വികാസ് ബറാല യുവതിയെ പിന്തുടരുന്നത് വ്യക്തമായി കാണാമെന്നുമുള്ള വിശദീകരണവുമായി പൊലീസ് രംഗത്തെത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മദ്യലഹരിയില്‍ യുവതിയുടെ കാറിനെ പിന്തുടര്‍ന്ന വികാസിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും നിസാരവകുപ്പ് ചുമത്തി ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. തെളിവുകള്‍ അവഗണിക്കാനാണ് പൊലീസ് ശ്രമമെങ്കില്‍ കോടതിയെ സമീപിക്കുമെന്നതാണ് പെണ്‍കുട്ടിയുടെ പിതാവിന്റെ നിലപാട്. അര്‍ധരാത്രി ഒറ്റക്ക് കാറോടിക്കാന്‍ പോയിട്ടാണ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായതെന്നായിരുന്നു ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് റാംവീര്‍ഭാട്ടിയുടെ പ്രതികരണം. ഇതിനെതിരെ പെണ്‍കുട്ടി രംഗത്തെത്തി. താന്‍ എപ്പോള്‍ എവിടെ പോകണമെന്ന് തീരുമാനിക്കുന്നത് താനാണെന്നും റാംവീര്‍ഭാട്ടിയല്ലെന്നും പെണ്‍കുട്ടി പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News