മസാജ് പാര്‍ലറുകളില്‍ തായ് വനിതകള്‍ ലൈംഗിക അടിമകള്‍; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്

ദില്ലി: മസാജ് പാര്‍ലറുകളുടെ മറവില്‍ വന്‍ സ്ത്രീ പീഢനങ്ങളാണ് രാജ്യത്ത് നടക്കുന്നത്. തായ് വനിതകളെ ലൈംഗിക അടിമകളാക്കുന്ന മസാജ് പാര്‍ലറുകളുടെ എണ്ണം രാജ്യത്തേറുന്നുവെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

ബംഗളൂരു, ഗോവ, മുംബൈ മെട്രോ സിറ്റികളിലെ മസാജ് പാര്‍ലറുകളിലാണ് തായ് വനിതകളെ ലൈംഗിക അടിമകളാക്കുന്ന പ്രവണത കൂടുതലുതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലുള്ള ഒട്ടുമിക്ക മസാജ് പാര്‍ലറുകളിലും അന്യ രാജ്യത്തെ സ്ത്രീകളാണ് ജോലി ചെയ്യുന്നത്. നിരക്ഷരരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്നുമുള്ള സ്ത്രീകളാണ് തായ്‌ലാന്‍ഡില്‍ നിന്ന് മസാജ് പാര്‍ലറുകളില്‍ ജോലിക്കെത്തുന്നത്.

ഈ വര്‍ഷം വിവിധ ഇടങ്ങളില്‍ നിന്നായി 40 തായ് വനിതകളെയാണ് പൊലീസ് മോചിപ്പിച്ചത്. തായ് സ്ത്രീകള്‍ക്കു പുറമെ ബംഗ്ലാദേശില്‍ നിന്നും നേപ്പാളില്‍ നിന്നുമുള്ള സ്ത്രീകളെയും ലൈംഗിക കച്ചവടങ്ങള്‍ക്കായി ദുരുപയോഗപ്പെടുത്തുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. പല നല്ല ജോലി വാഗ്ദാനങ്ങളും നല്‍കിയാണ് ഇവരെ ഇന്ത്യയില്‍ എത്തിക്കുന്നത്. എന്നാല്‍ പലരെയും ലൈംഗിക കച്ചവടത്തിനായി ഉടമകള്‍ ഉപയോഗിക്കുകയാണെന്ന് പൊലീസ് പറയുന്നു.

തായ്‌ലാന്‍ഡില്‍ നിന്ന് കിട്ടുന്നതിന്റെ ഇരട്ടി തുക ഇന്ത്യയില്‍ നിന്ന് ഇവര്‍ക്ക് സമ്പാദിക്കാന്‍ സാധിക്കും. ഇതുതന്നെയാണ് ഇന്ത്യയിലേക്കുള്ള ഇവരുടെ വരവ് കൂട്ടുന്നതെന്നും പൊലീസ് പറഞ്ഞു. മാത്രമല്ല, മസാജ് പാര്‍ലര്‍ ആശ്രയിക്കുന്ന പുരുഷന്‍മാര്‍ തായ് വനിതകളെ ആവശ്യപ്പെടുന്ന പ്രവണതയും കൂടുന്നുണ്ടെന്ന് പൊലീസ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News