സംഘികളോട്, വിവരമില്ലെങ്കില്‍ പ്രസംഗിക്കരുത്; ഗോപാലകൃഷ്ണന് ആനിരാജ കൊടുത്തത് എട്ടിന്റെ പണി

കൈരളി പീപ്പിള്‍ ടിവിയുടെ ന്യസ് ആന്റ് വ്യൂവ്‌സിലായിരുന്നു ബി ജെ പി നേതാവ് അഡ്വ.ഗോപാലകൃഷ്ണന്‍ സി.പി.ഐ. എമ്മിനെതിരെ ചരിത്രത്തെ പരാമര്‍ശിച്ച് രംഗത്തെത്തിയത്. ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അഹമ്മദ് പട്ടേല്‍ നേടിയ വിജയമായിരുന്നു ചര്‍ച്ചാ വിഷയം.

ഗാന്ധിജിയെ ചെരുപ്പ് നക്കിയെന്ന് വിളിച്ചവരാണ് ഇന്ത്യയിലെ ഇടതുപക്ഷ പ്രവര്‍ത്തകരെന്നും മഹാത്മാ ഗാന്ധിയെയും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെയും കുറിച്ച് പരാമര്‍ശിക്കാന്‍ ഒരര്‍ഹതയും ഇല്ലാത്തവരാണ് ഇന്ത്യയിലെ സി.പി.ഐഎമ്മും ഇടതുപക്ഷവുമെന്ന് ഗോപാലകൃഷ്ണന്‍ സംഘി സ്‌റ്റൈലില്‍ ഉറഞ്ഞു തുള്ളി. ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് പതിനഞ്ച് കരിദിനമായി ആചരിച്ച കരിങ്കാലികളാണ് ഇടതുപക്ഷമെന്നും ആക്രോശിച്ചു.

ഇടതുപക്ഷത്തു നിന്ന് ചര്‍ച്ചയെ പ്രതിനിധീകരിച്ച ആനിരാജ ചുട്ട മറുപടിയാണ് ഗോപാലകൃഷ്ണന് നല്‍കിയത്. ബ്രിട്ടീഷുകാരുടെ മുഴുവന്‍ സുഖസൗകര്യങ്ങളും അനുഭവിച്ച് ഗാന്ധിജിയെയും രാജ്യത്തെയും ഒറ്റുകൊടുത്തവരാണ് സംഘപരാവാറെന്നും ബ്രിട്ടീഷുകാര്‍ തുടര്‍ന്നുവന്ന ഫാസിസം തന്നെയാണ് രാജ്യത്ത് നരേന്ദ്ര മോദി തുടരുന്നതെന്നും ആനി രാജ ചൂണ്ടികാട്ടി. മോദിയെന്ന വലിയ ദുരന്തത്തെ തുടച്ചു നീക്കാന്‍ രാജ്യത്തെ മതേതര ശക്തികള്‍ ഒന്നിക്കുമെന്നും ഇടതുപക്ഷം പ്രത്യേകിച്ച് സി.പി.െഎ അതിന് മുന്‍കൈ എടുക്കുമെന്നും ആനിരാജ തുറന്നടിച്ചു.
ചരിത്തെ കലര്‍പ്പില്ലാത്ത വിധം ആനിരാജ വിവരിച്ചപ്പോള്‍ പലപ്പോഴും ഗോപാലകൃഷണന് ഉത്തരംമുട്ടി. ഉത്തരം മുട്ടുമ്പോള്‍ ചരിത്രങ്ങളിലേക്ക് പോയി ശ്രദ്ധ തിരിക്കാമെന്ന സംഘപരിവാര്‍ ക്ലാസുകളില്‍ നിന്നും ഗോപാലകൃഷ്ണന്‍ പഠിച്ച തന്ത്രം ആനിരാജയെന്ന ഉരുക്കു വനിത പൊളിച്ചടുക്കുകയായിരുന്നു.

വീഡിയോ കാണാം

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News