തിരുവനന്തപുരം: നിയമലോകത്തിന് അപരിഹാര്യമായ നഷ്ടമാണ് അഡ്വ എം കെ ദാമോദരന്റെ നിര്യാണമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മികച്ച നിയമജ്ഞന്‍ ആയിരിക്കെ തന്നെ ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ട സഖാവ് കൂടിയായിരുന്നു അദ്ദേഹം. ധീരമായ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഷ്ഠിക്കേണ്ടിവന്നിട്ടുണ്ട്. തനിക്ക് വളരെ അടുത്ത ഒരു സഖാവിന്റെ വിയോഗമാണ് സംഭവിച്ചിരിക്കുന്നതെന്നും കോടിയേരി പീപ്പിളിനോട് പറഞ്ഞു.
അല്‍പ്പം മുമ്പാണ് പ്രമുഖ അഭിഭാഷകന്‍ എം കെ ദാമോദരന്‍ അന്തരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവാക്കാന്‍ നേരത്തെ എം കെ ദാമോദരനെ ആലോചിച്ചിരുന്നു. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് അഡ്വക്കേറ്റ് ജനറലായി പ്രവര്‍ത്തിച്ചിരുന്നു. സാന്‍റിയാഗോ മാർട്ടിന്‍റെ ലോട്ടറി കേസ്, പിണറായി വിജയൻ പ്രതിയായ ലാവലിൻ കേസ് അടക്കം നിരവധി കേസുകളിൽ പ്രതിഭാഗത്തിന് വേണ്ടി ഹൈകോടതിയിൽ ഹാജരായിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here