രമ്യാ നമ്പീശനെ ചോദ്യം ചെയ്തു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടി രമ്യാ നമ്പീശനെ അന്വേഷണസംഘം ചോദ്യം ചെയ്തു. ആലുവ പൊലീസ് ക്ലബില്‍ വച്ച് ബി.സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍.

രാവിലെ പത്തുമണി മുതല്‍ ആരംഭിച്ച മൊഴിയെടുപ്പ് ഉച്ചയ്ക്ക് 12.15ഓടെയാണ് അവസാനിച്ചത്. രമ്യയുടെ വീട്ടിലേയ്ക്ക് പോകുമ്പോഴാണ് നടിയെ പള്‍സര്‍ സുനിയും സംഘവും തട്ടിക്കൊണ്ടു പോയത്. ഇക്കാര്യങ്ങള്‍ ചോദിച്ചറിയാനാണ് രമ്യയെ പൊലീസ് വിളിപ്പിച്ചത്. തൃശൂരില്‍ നിന്നും നടി കൊച്ചിയിലെ രമ്യാ നമ്പീശന്റെ വീട്ടിലേക്ക് വരുമ്പോഴാണ് ആക്രമണം ഉണ്ടായത്. ഇതിനുശേഷം കുറെ ദിവസങ്ങള്‍ നടി തങ്ങിയതും രമ്യയ്‌ക്കൊപ്പം ആയിരുന്നു. നടിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് രമ്യ.

അതേസമയം, കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ തൃശൂരിലെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ കോടതി ഉത്തരവിട്ടു. വീഡിയോ കോണ്‍ഫറന്‍സിനുളള സൗകര്യാര്‍ത്ഥമാണ് വിയ്യൂര്‍ ജയിലിലേക്ക് മാറ്റുന്നത്. കാക്കനാട് സബ്ജയിലില്‍ തനിക്ക് മര്‍ദനമേറ്റെന്ന് സുനി കോടതിയില്‍ പറഞ്ഞു. ജയില്‍ സൂപ്രണ്ടിനോട് പോലും സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും കടുത്ത മര്‍ദ്ദനമാണ് ഏറ്റതെന്നും സുനി കോടതിയെ അറിയിച്ചു. കോടതിയില്‍ ഹാജരാക്കുന്ന സമയത്തുളള സുരക്ഷാ പ്രശ്‌നങ്ങളും പരിഗണിച്ചാണ് ജയില്‍ മാറ്റുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News