ഡ്രൈവറെ കൊന്ന് വാഹനം മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍

ഇടുക്കി: ഡ്രൈവറെ കൊന്ന് വാഹനം മോഷ്ടിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ പ്രതി പിടിയില്‍. തമിഴ്‌നാട് സ്വദേശി ശെല്‍വരാജിന കമ്പംമെട്ട് പൊലീസാണ് അറസ്റ്റ് ചെയ്തത്.

1992 ജൂലായ് എട്ടിനാണ് കേസിനാസ്പദമായ സംഭവം. നെടുങ്കണ്ടം സ്റ്റാന്റിലെ ബെഞ്ചമിന്‍ എന്ന ഡ്രൈവറെ ഓട്ടം വിളിച്ച് കൊണ്ടുപോയി ശെല്‍വരാജും കൂട്ടുകാരും കൊലപ്പെടുത്തുകയായിരുന്നു. ഡ്രൈവിങ്ങിനിടെ ബെഞ്ചമിന്റെ കഴുത്തില്‍ പ്ലാസ്റ്റിക് കയറിട്ട് മുറുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഏലത്തോട്ടത്തില്‍ തള്ളി പ്രതികള്‍ കാറുമായി രക്ഷപ്പെട്ടു. എന്നാല്‍ അന്വേഷണം ശക്തമാക്കിയ പൊലീസ് വൈകാതെ ഏഴ് പ്രതികളെയും പിടികൂടി.

ശിക്ഷയനുഭവിക്കുന്നതിനിടെ ജാമ്യം ലഭിച്ച ശെല്‍വരാജ് മുങ്ങുകയായിരുന്നു. ഗൂഡല്ലൂരില്‍ ഇയാള്‍ താമസിക്കുന്നതായുള്ള രഹസ്യ വിവരത്തെ തടര്‍ന്നുള്ള പരിശോധനയില്‍ പ്രതി വലയിലാവുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here