എന്നെ രക്ഷിക്കണം; പീഡനം സഹിക്കാന്‍ വയ്യ; 65 കാരനായ ഒമാന്‍ സ്വദേശിയെ കൊണ്ട് വിവാഹം ചെയ്യിപ്പിച്ച പതിനാറുകാരിയുടെ കഥ നടുക്കുന്നത്

ഹൈദരാബാദ്: ഒമാനി സ്വദേശിയായ 65 കാരന്‍ ഷെയ്ക്ക് ഇന്ത്യാക്കാരിയായ 16 കാരിയെ വിവാഹം കഴിച്ച കേസില്‍ ഞെട്ടിക്കുന്ന പുതിയ വഴിത്തിരിവ്. കനത്ത ശാരീരിക പീഡനമാണ് നേരിടുന്നതെന്നും തന്നെ രക്ഷിച്ചില്ലെങ്കില്‍ താന്‍ ഇവിടെക്കിടന്ന് മരിക്കുമെന്ന് പെണ്‍കുട്ടി ഫോണ്‍ ചെയ്തതായി അവകാശപ്പെട്ട് മാതാവ് രംഗത്ത്.

മൂന്ന് മാസം മുമ്പ് ഭര്‍ത്തൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് കൗമാരക്കാരിയായ മകളെ പടു വൃദ്ധനായ ഷെയ്ഖിന് വിറ്റെന്ന് കാണിച്ച് മാതാവ് കഴിഞ്ഞ ദിവസമാണ് ഹൈദരാബാദ് പോലീസില്‍ പരാതി നല്‍കിയത്. അഞ്ചു ലക്ഷം രൂപയ്ക്ക് മകളെ ഒമാനി സ്വദേശിക്ക് വിവാഹം കഴിച്ചു കൊടുത്തെന്ന് ആയിരുന്നു ആരോപണം.

തുടര്‍ന്ന് മകളുമായി ഷെയ്ക്ക് ഒമാനിലേക്ക് കടന്നെന്നും മകളെ തിരിച്ച് കൊണ്ടുവരാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ട് പരാതിയില്‍ മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. പെണ്‍കുട്ടിയെ തിരിച്ചു കൊടുക്കുന്നതിന് ഷെയ്ക്ക് അഞ്ചു ലക്ഷം രൂപയാണ് ചോദിച്ചിരിക്കുന്നതെന്നും പറഞ്ഞിരുന്നു.

അറബി ഭര്‍ത്താവ് തന്നെ ശാരീരികമായി പീഡിപ്പിക്കുന്നെന്ന് മകള്‍ അടുത്തിടെ വിളിച്ചു പറഞ്ഞതായും ഇവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്ത്യയിലേക്ക് തിരിച്ചു പോരാന്‍ ആഗ്രഹം കഠിനമായിരിക്കുന്ന പെണ്‍കുട്ടി തന്നെ രക്ഷിച്ച് ഇവിടെ നിന്നും കൂട്ടിക്കൊണ്ടുപോയില്ലെങ്കില്‍ താന്‍ മരിച്ചുപോകുമെന്ന് പറഞ്ഞ് മാതാപിതാക്കള്‍ക്ക് ഫോണ്‍ സന്ദേശം അയച്ചതായി പരാതിയില്‍ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News