ഭീകരരെ സഹായിക്കുന്നത് അവസാനിപ്പിക്കണം; പാക്കിസ്ഥാന് ട്രംപിന്റെ മുന്നറിയിപ്പ്; അഫ്ഗാനില്‍ സൈനിക നടപടി ശക്തമാക്കും

ന്യൂയോര്‍ക്ക്: പാകിസ്താനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയത്. തീവ്രവാദികള്‍ക്ക് സുരക്ഷിത താവളമൊരുക്കുകയാണ് പാകിസ്താന്‍ ചെയ്യുന്നത്. ഈ രീതി തുടരുകയാണെങ്കില്‍ ശക്തമായ മറുപടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഭീകരത ലോകം മുഴുവന്‍ പടര്‍ന്നു കഴിഞ്ഞു. ലോകരാജ്യങ്ങള്‍ ഇന്ന് തീവ്രവാദികളുടെ ഭീഷണിയിലാണ്. പാക്കിസ്ഥാന്‍ ഭീകരരെ സഹായിക്കുന്നത് അവസാനിപ്പിക്കുന്നതാണ് നല്ലത്. പാകിസ്താന് കോടിക്കണക്കിന് രൂപയുടെ സഹായം അമേരിക്ക നല്‍കിവരുന്നുണ്ടെന്ന് ചൂണ്ടികാട്ടിയ ട്രംപ് ക്ഷമക്ക് പരിധിയുണ്ടെന്നും വ്യക്തമാക്കി. പാകിസ്താനുമായി സൈനിക സഹകരണം സാധ്യമല്ലെന്നും ട്രംപ് പറഞ്ഞു.
അഫ്ഗാനിസ്താനില്‍ സൈനിക നടപടി ശക്തമാക്കുമെന്നും മേഖലയില്‍ സെന്യത്തെ വര്‍ധിപ്പിക്കുമെന്നും ട്രംപ് വിശദീകരിച്ചു. മേഖലയില്‍ അമേരിക്കയുടെ പുതിയ നയം പ്രഖ്യാപിക്കുകയായിരുന്നു ട്രംപ്. പ്രസിഡന്റായതിനു ശേഷം ആദ്യമായി ടെലിവിഷനില്‍ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഫ്ഗാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്നും അമേരിക്കന്‍ ജനതയുടെ വികാരമാണ് താന്‍ നടപ്പാക്കുന്നതെന്നും ട്രംപ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here