‘അനുവാദമില്ലാതെ വീട്ടില്‍ കയറി, ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു’; രാഹുല്‍ ഈശ്വറിനെതിരെ ഹാദിയയുടെ പിതാവിന്റെ പരാതി

തിരുവനന്തപുരം: ഹാദിയയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ദൃശ്യങ്ങള്‍ പകര്‍ത്തിയ ഹിന്ദുത്വ പ്രചാരകന്‍ രാഹുല്‍ ഈശ്വറിനെതിരെ പരാതി. ഹാദിയയുടെ പിതാവ് അശോകനാണ് പരാതി നല്‍കിയത്. അനുവാദമില്ലാതെ വീട്ടില്‍ കയറിയെന്നും ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.

രാഹുല്‍ വീട്ടില്‍ കയറിയത് കോടതി വിധികളുടെ ലംഘനമാണെന്ന് അശോകന്റെ അഭിഭാഷകനും വ്യക്തമാക്കിയിരുന്നു. ഹാദിയക്ക് മൊബൈല്‍ നല്‍കരുതെന്നും പൊതുജനങ്ങളുമായി സമ്പര്‍ക്കം അനുവദിക്കരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതെല്ലാം ലംഘിച്ചാണ് രാഹുല്‍ വീട്ടില്‍ കയറിയത്.

മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആര്‍ക്കും പ്രവേശനില്ലാത്ത ഹാദിയയുടെ വീട്ടിലേക്കായിരുന്നു രാഹുല്‍ ഈശ്വറിന്റെ കടന്നുകയറ്റം. ഹാദിയയുടെ അമ്മയുടെ അഭിമുഖം ചിത്രീകരിക്കുന്നതിനായാണ് രാഹുല്‍ ആ വീട്ടിലെത്തിയത്. എന്നാല്‍ താന്‍ ഇസ്ലാം മതത്തില്‍ തന്നെ ഉറച്ച നില്‍ക്കുന്നുവെന്ന് വ്യക്തമാക്കി, ഹാദിയയും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നു. തന്നെ ഇങ്ങനെ ഇട്ടാല്‍ നിങ്ങള്‍ക്ക് എന്തുകിട്ടുമെന്ന് ഹാദിയ രാഹുലിനോട് ചോദിക്കുന്നു.

‘എന്റെ ജീവിതം ഇങ്ങനെ മതിയോ..ഇതാണോ എനിക്കുള്ള ജീവിതം? ഇതാണ് എനിക്ക് ചോദിക്കാനുള്ളത്’ഹാദിയ ചോദിക്കുന്നു. വീട്ടുകാര്‍ തന്റെ പ്രാര്‍ത്ഥന തടസപ്പെടുത്താറുണ്ട് എന്നും ഹാദിയ പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. നിസ്‌കരിക്കുമ്പോള്‍ അച്ഛനും അമ്മയും എന്തിനാണ് വഴക്ക് പറയുന്നതെന്നും ഹാദിയ ചോദിക്കുന്നു. എന്നാല്‍ ഹാദിയയെ മുഴുവന്‍ പറയാന്‍ രാഹുല്‍ അനുവദിച്ചിരുന്നില്ല.

ലവ്ജിഹാദ് ടേപ്‌സ് എന്ന പേരിലാണ് രാഹുല്‍ ഈ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News