പൊലീസ് സ്റ്റേഷനുളളില്‍ പ്രതികള്‍ തമ്മില്‍ ഏറ്റുമുട്ടി; ഒരാള്‍ മരിച്ചു

ദില്ലി: കസ്റ്റഡിയിലെടുത്ത പ്രതികള്‍ തമ്മില്‍ പൊലീസ് സ്റ്റേഷനിലുണ്ടായ സംഘര്‍ത്തിലാണ് ഒരാള്‍ കുത്തേറ്റ് മരിച്ചു. സൗത്ത് ഡല്‍ഹിയിലെ അംബേദ്കര്‍ നഗര്‍ പൊലീസ് സ്‌റ്റേഷനിലാണ് സംഭവം. അനില്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. അനിലിന്റെ ഒപ്പമുണ്ടായിരുന്ന വിശാല്‍ എന്നയാളാണ് കൃത്യം നിര്‍വഹിച്ചത്. സംഭവത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പന്റ് ചെയ്തു.

കൊല്ലപ്പെട്ട അനിലിന്റെ മകളുടെ പിറന്നാല്‍ ആഘോഷങ്ങള്‍ക്കിടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. പ്രതിയായ വിശാല്‍ അനിലിന്റെ വീട്ടിലെത്തുകയും മദ്യം ആവശ്യപ്പെടുകയും ചെയ്തു. മദ്യം വിളമ്പാന്‍ അനില്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് വക്കേറ്റമുണ്ടായി. തര്‍ക്കം സംഘര്‍ഷത്തിലേക്ക് വഴിമാറിയതോടെ പൊലീസ് സ്ഥലത്തെത്തി ഇരുവരേയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

എന്നാല്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയ ശേഷം വാക്കേറ്റം രൂക്ഷമായി. ഇതിനിടെ സ്റ്റേഷനിലുണ്ടായിരുന്ന ഫയലിന്റെ ക്ലിപ്പ് ഉപയോഗിച്ച് വിശാല്‍ അനിലിനെ കുത്തിവീഴ്ത്തി. പൊലീസുകാര്‍ ഇയാളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വിശാലിനെതിരേ പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐയെയും കോണ്‍സ്റ്റബിളിനെയും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News