ദില്ലി: പ്രതിവർഷം എട്ടു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങളിൽപെട്ടവർ ഇനി ക്രീമിലെയർ വിഭാഗത്തിൽ പെടില്ല. ഒ.ബി.സി വിഭാഗത്തില്‍പെട്ടവര്‍ക്ക് സംവരണാനുകൂല്യത്തിനുള്ള വാർഷിക വരുമാന എട്ടു ലക്ഷം രൂപയാക്കി ഉയർത്താൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. വിദ്യാഭ്യാസത്തിനും ഉദ്യോഗത്തിനുമാണ് ഇത്തരത്തില്‍ സംവരണം ലഭ്യമാക്കുന്നത്.
ഇതിന്റെ ഭാഗമായി ഒ.ബി.സി വിഭാഗ സംവരണത്തിന്റെ നേട്ടം എല്ലാ വിഭാഗങ്ങൾക്കും ലഭിക്കുന്നതിനായ്പ്രത്യേക കമീഷൻ രൂപവത്കരിക്കുമെന്നും ഇത് ഒബിസി ഉപവിഭാഗങ്ങല്ക്കും നേട്ടമുണ്ടാകുമെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.അര്‍ഹരായവര്‍ക്ക് ആനുകൂല്യം ലഭിക്കാതെ പോകുന്ന അവസ്ഥ ഒഴിവാക്കാനുള്ള മാർഗനിർദേശങ്ങൾ കമീഷൻ സമർപ്പിക്കുമെന്ന് മന്ത്രി വിശദീകരിച്ചു.ദേശീയ പിന്നാക്ക വിഭാഗ കമീഷൻ 2011ൽ നൽകിയ ശിപാർശ മുൻനിർത്തിയാണ് തീരുമാനം. പാർലെമൻറ് സ്റ്റാൻഡിങ് കമ്മിറ്റിയും ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചിരുന്നു.
1993 ല്‍ ഒരുലക്ഷം രൂപ വരുമാനപരിധി കണക്കാക്കിയാണ് ക്രീമിലെയര്‍ നിലവില്‍ വന്നത്.നിലവില്‍ 2013ല്‍ നിശ്ചയിച്ച 6ലക്ഷം രൂപയാണ് വരുമാന പരിധി.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here