ഗുര്‍മീത് റാമിനെതിരായ ബലാത്സംഗക്കേസില്‍ വിധി ഇന്ന്; വിധി പ്രതികൂലമായാല്‍ അക്രമം അഴിച്ചു വിടുമെന്ന് അനുയായികള്‍

ദില്ലി: സ്വയം പ്രഖ്യാപിത ആള്‍ ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിനെതിരായ ബലാത്സംഗക്കേസില്‍ വിധി ഇന്ന്. അനുയായികളായ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസില്‍ പാഞ്ചകുള സിബിഐ പ്രത്യേക കോടതിയാണ് വിധി പറയുന്നത്. വിധി പ്രതികൂലമായാല്‍ അനുയായികള്‍ അക്രമം അഴിച്ചു വിടുമെന്ന ഭീതിയില്‍ പഞ്ചാബിലും ഹരിയാനയിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

വന്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തി ഒരുലക്ഷത്തോളം അനുയായികളാണ് സിബിഐ പ്രത്യേക കോടതി സ്ഥിതി ചെയ്യുന്ന പാഞ്ചകുളയില്‍ തമ്പടിച്ചിരിക്കുന്നത്. പാഞ്ചകുള ക്രിക്കറ്റ് സ്റ്റേഡിയത്തിനകത്ത് അനുയായികളെ പാര്‍പ്പിച്ച് പുറത്ത് പൊലീസ് സുരക്ഷാ വലയം തീര്‍ത്തിരിക്കുകയാണ്. ഹരിയാന പൊലീസിലെ അമ്പതിനായിരം പേരെ കൂടാതെ പതിനയ്യായിരത്തിലധികം അര്‍ദ്ധ സൈനികരെയും വിന്യസിച്ചു. ആവശ്യമെങ്കില്‍ സൈന്യത്തെ രംഗത്തിറക്കാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ആവശ്യമായ കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിന് പഞ്ചാബ് ഹരിയാന ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

തലസ്ഥാനമായ ചണ്ഡീഗഡിലെ സര്‍ക്കാസ് ഓഫീസുകള്‍ക്ക് പഞ്ചാബ് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ദേശീയപാത 19ലൂടെയുള്ള ഗതാഗതം ഇന്നലെ വൈകുന്നേരം മുതല്‍ നിരോധിച്ചു. 150 റൂട്ടുകളിലുള്ള സര്‍ക്കാര്‍ ബസ് സര്‍വ്വീസുകളും 22 ട്രെയിനുകളും റദ്ദാക്കി. മേഖലയില്‍ നിരാധനാജ്ഞ പ്രഖ്യാപിച്ചു. അടിയന്തിര സാഹചര്യം നേരിടാന്‍ പാഞ്ചകുള സിവില്‍ ആശുപത്രിയില്‍ 100 ബെഡ്ഡുകള്‍ ഒഴിച്ചിട്ടു. 30 ആംബൂലന്‍സുകളും സജ്ജ്മാക്കി നിര്‍ത്തിയിരിക്കുന്നു. ഇന്റര്‍നെറ്റ് സേവനങ്ങളും മൊബൈല്‍ ഇന്റര്‍നെറ്റ് ഡാറ്റയും ലഭ്യമാകില്ല.

2002ലാണ് സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിനെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. അനുയായികളായ രണ്ട് സ്ത്രീകളെ ആശ്രമത്തിനകത്ത് ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് സിബിഐ കേസന്വേഷണം ആരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News