‘മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്, ബിജെപിയുടേതല്ല’; നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹരിയാന ഹൈക്കോടതി; ഖട്ടാര്‍ രാഷ്ട്രീയ ലക്ഷ്യത്തിനായി ഗുര്‍മീത് വിഷയം ആളിക്കത്തിച്ചെന്നും കോടതി

ഹരിയാന :ദേരാ സച്ചാ സൗദ അനുയായികള്‍ നടത്തിയ അക്രമങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ട ഹരിയാന സര്‍ക്കാറിനെതിരെയും കേന്ദ്ര സര്‍ക്കാറിനെതിരെയും രൂക്ഷ വിമര്‍ശനവുമായി പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ഹരിയാന ഇന്ത്യയുടെ ഭാഗമാണ് .കലാപം  ഹരിയാന  സംസ്ഥാനത്തിന്റെ മാത്രം പ്രശ്‌നമാണെന്ന വാദം ഉന്നയിച്ചപ്പോഴായിരുന്നു കോടതിയുടെ മറുപടി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപിയുടെതു മാത്രമല്ല. ഇന്ത്യ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്.കോടതി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരും അക്രമികള്‍ക്ക് കീഴടങ്ങിയോ എന്നും കോടതി ചോദിച്ചു. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ രാഷ്ട്രീയ ലാഭത്തിനായി കൂട്ടുനിന്നെന്നും സംഘര്‍ഷങ്ങളെക്കുറിച്ച് മുഖ്യമന്ത്രിക്ക് എങ്ങനെയാണ് കാര്യങ്ങള്‍ ബോധ്യമില്ലാതിരിക്കുന്നതെന്നും കോടതി ചോദിച്ചു.

ദേരാ സച്ചാ സൗദാ പ്രവര്‍ത്തകര്‍ സംസ്ഥാനത്തെ കലാപഭൂമിയാക്കുന്ന തടയാന്‍ ഹരിയാന സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. സംസ്ഥാനം കത്തിയെരിയുമ്പോള്‍ മുഖ്യമന്ത്രി കാഴ്ചക്കാരനായെന്നും ഹൈക്കോടതി തുറന്നടിച്ചു. 32 പേരാണ് ഇതുവരെയും ഗുര്‍മീത് അനുകൂലികള്‍ അഴിച്ചുവിട്ട അക്രമത്തില്‍ കൊല്ലപ്പെട്ടത്.

ഇതിനിടെ, മനോഹര്‍ ലാല്‍ ഖട്ടറിനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിളിപ്പിച്ചു. ഇപ്പോള്‍ ദില്ലിയില്‍ മുതിര്‍ന്ന ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തുന്ന ഖട്ടര്‍ രാജിവയ്ക്കുമെന്നും സൂചനയുണ്ട്.

അതേസമയം, പീഡനക്കേസില്‍ അകത്തായ ഗുര്‍മീത് റാം റഹീമിന്റെ ആശ്രമത്തില്‍ സൈന്യം പ്രവേശിച്ചു. സിര്‍സയിലെ ആശ്രമമായ കുരുക്ഷേത്രയിലാണ് സൈന്യം പ്രവേശിച്ചത്. ഇതിനുള്ളില്‍ ലക്ഷക്കണക്കിന് ഗുര്‍മീത് അനുയായികള്‍ തടിച്ചുകൂടി നില്‍ക്കുകയാണെന്നാണ് ദേശീയമാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. സൈന്യം ഫ് ളാഗ് മാര്‍ച്ച് നടത്തുകയും ആശ്രമത്തിലെ രണ്ടു ഓഫീസുകള്‍ പൂട്ടുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here