അശ്ലീലവീഡിയോ കാണുന്നവര്‍ ഇത് അറിയണം; പെണ്‍സുഹൃത്തിന്റെ വീഡിയോ കാണേണ്ടിവന്ന ഒരു യുവാവിന്റെ അനുഭവം

സഹപാഠിയായ പെണ്‍സുഹൃത്തിന്റെ അശ്ലീല വീഡിയോ കാണേണ്ടിവന്ന അനുഭവം വേദനയോടെ പങ്കുവച്ച് സുഷാന്ത് നിലമ്പൂര്‍ എന്ന യുവാവ്. വാട്‌സ്ആപ്പിലെ അശ്ലീല ഗ്രൂപ്പിലാണ് പെണ്‍കുട്ടിയുടെ വീഡിയോ കണ്ടതെന്നും സംഭവം തന്നെ വളരെയധികം വേദനിപ്പിച്ചെന്നും സുഷാന്ത് ഫേസ്ബുക്കിലൂടെ പറയുന്നു. സംഭവശേഷം പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചെന്നും സുഷാന്ത് പറയുന്നു.


സുഷാന്ത് വീഡിയോയില്‍ പറയുന്നത് ഇങ്ങനെ:
‘പ്ലസ്ടു കഴിഞ്ഞ് കമ്പ്യൂട്ടര്‍ കോഴ്‌സിന് ചേര്‍ന്നപ്പോഴായിരുന്നു ആ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. സഹോദരീ തുല്യമായ ഒരു ബന്ധമായിരുന്നു അവളുമായി. അച്ഛന്‍ ചെറുപ്പത്തിലേ മരിച്ചു പോയ അവളെ അമ്മയാണ് വളര്‍ത്തിയിരുന്നത്.’

‘ഓണക്കാലത്ത് അവളുടെ വീട്ടില്‍ പോയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് അവളുടെ നഗ്ന വീഡിയോ കാണാനിടയാക്കിയത്. ആ സംഭവത്തിന് ശേഷം അവള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതായി അറിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കണമെന്ന് തോന്നിയില്ല.’

‘ആ വീഡിയോ വളരെയധികം വേദനിപ്പിച്ചു. അന്യസ്ത്രീയുടെ ശരീരം കാണുമ്പോഴുള്ള വികാരമല്ല, വേണ്ടപ്പെട്ടവരുടെ വീഡിയോ കാണുമ്പോള്‍ ഉണ്ടാകുന്നതെന്ന് ആ സംഭവത്തോടെ മനസിലായി. ഇത്തരത്തിലുള്ള വീഡിയോ കൈയില്‍ കിട്ടുമ്പോള്‍ അതിലുള്ളവര്‍ക്ക് ഒരമ്മയുണ്ട്, സഹോദരീസഹോദരന്മാര്‍ ഉണ്ടായിരിക്കുമെന്ന് നാം ചിന്തിക്കുന്നില്ല.’

‘സ്‌നേഹം പ്രകടപ്പിച്ച് അടുത്തു കൂടുന്നവരോട് ‘നോ’ എന്ന പറയേണ്ട സാഹചര്യമുണ്ടായാല്‍ അത് പറയാന്‍ മടിക്കരുത്. അല്ലാത്ത പക്ഷം നിങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ ഇത്തരത്തില്‍ ഗ്രൂപ്പുകളിലോ പോണ്‍ സൈറ്റുകളിലോ വരാന്‍ സാധ്യതയുണ്ട്.’ സുഷാന്ത് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News