ബലാത്സംഗസ്വാമിയുടെ സാമ്രാജ്യം ഭരിക്കാന്‍ ഹണിപ്രീത് എത്തുമോ; സ്വാമിയും ഹണിപ്രീതും തമ്മിലുള്ള ബന്ധമെന്ത്

വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗ് അഴിക്കുള്ളിലാകുമ്പോള്‍ നിഗൂഡസംഘത്തിന്റെ അടുത്ത അമരക്കാരന്‍ ആരെന്ന ചോദ്യം സജീവമാണ്. റോക്ക് സ്റ്റാര്‍ സ്വാമി വളര്‍ത്തുമകളെന്ന് വിശേഷിപ്പിക്കുന്ന ഹണി പ്രീത് സിംഗ് ഇന്‍സാന്റെ പേരാണ്പകരക്കാരിയെന്ന നിലയില്‍ ഉയര്‍ന്നുവരുന്നത്. ആരാണ് ഹണി പ്രീത് ഇന്‍സാന്‍ എന്ന് നോക്കാം.


റോത്തക്കിലെ ജയിലിലേക്ക് കൊണ്ടുപോകാനായി റാം റഹീം സിങ്ങിനെ ഹെലികോപ്ടറില്‍ കയറ്റിയ വേളയിലാണ് ഹണിപ്രീതിന്റെ രംഗപ്രവേശം. ആള്‍ദൈവത്തിനൊപ്പം ഹെലികോപ്ടറില്‍ കയറിയ സുന്ദരി ആരെന്നാണ് രാജ്യം മുഴുന്‍ ചോദിച്ചത്. വളര്‍ത്തുമകളായി അറിയപ്പെടുന്ന ഹണിപ്രീതിന്റെ യഥാര്‍ത്ഥ പേര് പ്രിയങ്ക തനേജ എന്നാണ്.

പല വിധത്തിലുള്ള വിശേഷണങ്ങളാണ് പപ്പയുടെ സ്വന്തം എയ്ഞ്ചല്‍ എന്നറിയപ്പെടുന്ന ഹണി പ്രീതിനുള്ളത്. തത്ത്വ ചിന്തക, നടി, സംവിധായക എന്നിങ്ങനെ വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച ആളെന്നാണ് ഹണിപ്രീത് സ്വയം പറയുന്നത്. റോക്സ്റ്റാര്‍ സന്യാസിയുടെ എന്ത് ആഗ്രഹവും സഫലീകരിക്കാന്‍ മകളും ഒപ്പമുണ്ടാകാറുണ്ട്. സോഷ്യല്‍ മീഡിയിയലും സജീവ സാന്നിധ്യമാണ് വളര്‍ത്തുമകള്‍.

5 ലക്ഷത്തിലേരെ ഫോളോവേഴ്‌സാണ് ഇവരെ സോഷ്യല്‍ മീഡിയയില്‍ പിന്തുടരുന്നത്. ആള്‍ദൈവത്തിന്റെ അപദാനങ്ങല്‍ വാഴ്ത്തിപ്പാടിയ മെസേജ് ടു ഗോഡ് എന്ന സിനിമയുടെ അണിയറയിലും ഹണിപ്രീത് തന്നെയായിരുന്നു. ഗുര്‍മീത് റാം റഹീം സിംഗിന്റെ പബ്ലിസിറ്റി വര്‍ദ്ധിപ്പിക്കാന്‍ വേണ്ട തന്ത്രങ്ങല്‍ ഒരുക്കുകയാണ് വളര്‍ത്തു മകളുടെ പ്രധാന ചുമതല. ഗുര്‍മീത് നായകനായ തല്ലിപ്പൊളി സിനിമയുടെ സംവിധാനവും, എഡിറ്റിംഗും, എല്ലാം നിര്‍വഹിച്ചതും ഹണി പ്രീത് സിംഗ് തന്നെയായിരുന്നു. 2009 ലാണ് ഇവരെ വളര്‍ത്തുമകളായി കപട സന്യാസി അംഗീകരിച്ചത്.

ഗുര്‍മീതിന് മൂന്ന് മക്കളാണെങ്കിലും ആശ്രമത്തിന്റെ കാര്യത്തില്‍ അവരേക്കാളും അധികാരം ഹണിപ്രീതിനാണ്. ഗുര്‍മിത് റാം റഹീം സിംഗ് കഴിഞ്ഞാല്‍ ഇന്ന് ദേര സച്ചാ സൗദയിലെ അവസാന വാക്ക് വളര്‍ത്തുമകള്‍ തന്നെയാണ്. ആശ്രമത്തിന്‍രെ സാമ്പത്തിക കാര്യങ്ങളുടെയെല്ലാം കണ്‍ട്രോളും ഇവരുടെ കയ്യില്‍ തന്നെയാണ്. ഹരിയാനയിലെ വന്‍ രാഷ്ട്രീയ നേതാക്കളുമായുള്ള അടുപ്പവും ഇവരുടെ കരുത്താണ്. എന്നാല്‍ ശക്തമായ കോടതി ഇടപെടല്‍ നില്‍ക്കുന്നതുകൊണ്ട് ദേരാ സച്ചാ സൗദയുടെ ഇനിയുള്ള മുന്നോട്ടുപോക്കില്‍ ഹണിപ്രീതിന്‍രെ അവസ്ഥയെന്താകും എന്നത് കണ്ടറിയേണ്ടതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here