കോടതിയില്‍ പൊട്ടിക്കരഞ്ഞ് ഗുര്‍മീത്; മാപ്പ് ചോദിച്ചു; പ്രായം പരിഗണിച്ച് ശിക്ഷ കുറയ്ക്കണം; പരമാവധി ശിക്ഷ നല്‍കണമെന്ന് സിബിഐ

റോത്തക്ക്: സ്വയം പ്രഖാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീം കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞു. ശിക്ഷ വിധിക്കാനായുള്ള വാദം നടക്കുന്നതിനിടയിലായിരുന്നു ഗുര്‍മാത് പൊട്ടിക്കരഞ്ഞത്. താന്‍ തെറ്റ് ചെയ്‌തെന്ന് സമ്മതിച്ച സ്വയം പ്രഖ്യാപിത ആള്‍ദൈവം മാപ്പ് ചോദിക്കുകയും ചെയ്തു.

അതേസമയം വിധി പറയുന്നതിനു മുന്നോടിയായുള്ള വാദം കോടതിയില്‍ പുരോഗമിക്കുകയാണ്. സ്വാമിയുടെ പ്രായം പരിഗണിച്ച് ശിക്ഷ കുറയ്ക്കണമെന്ന് പ്രതിഭാഗം വാദിച്ചു. എന്നാല്‍ പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു സി ബി ഐ വാദിച്ചത്.

ബലാത്സംഗക്കേസിലെ ശിക്ഷ അല്‍പ്പ സമയത്തിനുള്ളില്‍ പ്രഖ്യാപിക്കും. റാം റഹീം സിങ്ങിനെ പാര്‍പ്പിച്ചിരിക്കുന്ന റോത്തഗ് ജയിലില്‍ താല്‍ക്കാലിക കോടതി സജ്ജീകരിച്ചാണ് വിധി പറയുന്നത്.ശിക്ഷ വിധിക്കാന്‍ സിബിഐ കോടതി ജഡ്ജി ജഗ്ദീപ് സിംഗിനെയും ജീവനക്കാരെയും ആകാശമാര്‍ഗം റോത്തക്കില്‍ എത്തിച്ചു . സുനാരിയ ജയില്‍ വെച്ചാണ് വിധി പ്രസ്താവിക്കുക. 7 വര്‍ഷം മുതല്‍ ജീവപര്യന്തം തടവു ശിക്ഷ വരെ വിധിക്കാന്‍ സാധ്യതയുണ്ട്.
സുരക്ഷാ ഭീഷണി കണക്കിലെടുത്ത് റോത്തഗ് ജയിലിനും ഹരിയാന പഞ്ചാബ് സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കി.ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്ന ജില്ല ജയില്‍ പരിസരത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയത്. സുരക്ഷാ ഭീഷണി മുന്‍ നിര്‍ത്തിയാണ് ജയിലില്‍ വിധി പറയാനുള്ള സംവിധാനം ഒരുക്കിയത്.
വിധി പശ്ചാത്തലത്തില്‍ 7 സംസ്ഥാനങ്ങളില്‍ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.

കോടതി നേരത്തെ റാം റഹീമിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ശിക്ഷ വിധി തിങ്കളാഴ്ചത്തേക്ക് മാറ്റിവയ്ക്കുകയാരുന്നു.കുറ്റക്കാരനാണെന്ന് കോടതി വിധിക്കു പിന്നാലെ അനുയായികള്‍ കലാപംസൃഷ്ടിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ ശിക്ഷാ വിധിക്ക് ശേഷം വലിയ കലാപം രാജ്യത്ത് അരങ്ങേറുമോയെന്ന ആശങ്കയുമുണ്ട്. ,

കലാപം ശക്തമാകാതിരിക്കാനായി ദേര സച്ചാ സൗദ ആസ്ഥാനത്തെ സുരക്ഷ ശക്തമാക്കി. പതിനഞ്ചുവര്‍ഷം പഴക്കമുള്ള ബലാത്സംഗക്കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതിനു പിന്നാലെ അഞ്ചു സംസ്ഥാനങ്ങളില്‍ കലാപം വ്യാപിച്ചിരുന്നു.

കുറഞ്ഞത് ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ഗുര്‍മീത് റാം റഹീമിനെതിരെ ചുമത്തിയിരിക്കുന്നത്. ശിക്ഷ വിധിക്കുന്നതിന് മുന്നോടിയായി ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ദില്ലി ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here