ആള്‍ദൈവമായി വിരാജിച്ച ഗുര്‍മീതിനെ അഴിക്കുള്ളിലാക്കിയത് ഈ പെണ്‍കുട്ടികളുടെ ധീരത; കൊല്ലുമെന്ന കലാപകാരികളുടെ ഭീഷണി ശക്തമായി

ചണ്ഡീഗഡ്: ബലാത്സംഗക്കേസില്‍ ദേര സച്ചാ സൗദ മേധാവി ഗുര്‍മീത് റാം റഹിം സിങിനെ കുരുക്കിയത് ആ രണ്ടു പെണ്‍കുട്ടികളുടെ ധൈര്യം. അവര്‍ക്കൊപ്പം നിന്നത് ഇരുവരുടെയും ഭര്‍ത്താക്കന്‍മാരും. എങ്കിലും വിധിയുടെ പശ്ചാത്തലത്തില്‍ പെണ്‍കുട്ടികള്‍ ഭീതിയിലാണ്.

ഇരുവരുടെയും അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞത് ഇതാണ്.

പെണ്‍കുട്ടികളെപ്പറ്റിയുള്ള യാതൊരു വിവരവും പുറത്തുവിടാനാകില്ല. സുരക്ഷ പ്രശ്‌നമാണ് കാരണം. കുറ്റക്കാരനല്ലെന്നു വിധിക്കപ്പെട്ടിരുന്നെങ്കില്‍ ഇരുവരും മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് പോകേണ്ടി വന്നേനെ. ഇപ്പോള്‍ അരങ്ങേറുന്ന ഈ അക്രമങ്ങളും അതാണ് തെളിയിക്കുന്നത്.

മാധ്യമങ്ങള്‍ പോലും സുരക്ഷാ പ്രശ്‌നം കണക്കിലെടുത്ത് ഇരുവരെയും വെളിപ്പെടുത്താതിരിക്കുകയാണ്. കോടതിവിധിയുടെ പേരില്‍ സംസ്ഥാനത്ത് അക്രമമഅഴിച്ചു വിടുകയാണ് ഗുര്‍മീത് അനുയായികള്‍. ഗുര്‍മീതിനെതിരെ പരാതി നല്‍കിയതിനു ശേഷം തന്റെ ജീവിതം മാറിമറിഞ്ഞെന്നാണ് പെണ്‍കുട്ടികളിലൊരാള്‍ മുന്‍പ് സ്വകാര്യമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ‘സ്വതന്ത്രമായി ഒരിടത്തേക്കും പോകാന്‍ സാധിച്ചിട്ടില്ല. ജീവനു ഭീഷണിയുണ്ട്. എന്റെ കുടുംബാംഗങ്ങളും ഭീതിയിലാണ്.’ പെണ്‍കുട്ടി പറഞ്ഞു

ഒട്ടേറെ സമ്മര്‍ദമുണ്ടായിട്ടും വഴങ്ങാതെ കേസുമായി മുന്നോട്ടുപോയ സിബിഐയുടെ സമര്‍ഥരും അര്‍പ്പണബോധമുള്ളവരുമായ ഏതാനും ഉദ്യോഗസ്ഥന്മാരുടെ അന്വേഷണമാണ് ഗുര്‍മീത് കുറ്റക്കാരനെന്ന് തെളിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here