സിര്‍സയിലെ ആശ്രമത്തി ല്‍ അഞ്ചു വര്‍ഷമായി സന്യാസിനിയായി സേവനം ചെയ്യുന്ന തനിക്കൊപ്പം നൂറുകണക്കന് പെണ്‍കുട്ടികളുണ്ട്. 16-18 മണിക്കൂറാണ് ഞങ്ങള്‍ ദേരയില്‍ സേവനം ചെയ്യുന്നത്. ഞങ്ങള്‍ അവിടെ പലപ്പോഴും ശാരീരികമായി പീഡനത്തിന് ഇരയാകുന്നു. ദേര മഹാരാജ് ഗുര്‍മീത് സിംഗ് പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തുന്നു. ഞാന്‍ ബിരുദധാരിയാണ്. എന്‍റെ കുടുംബാംഗങ്ങള്‍ ദേര മഹാരാജിന്‍റെ അന്ധമായ ആരാധകരാണ്.
സ്വാധിയായി രണ്ടു വര്‍ഷം പിന്നിട്ടപ്പോള്‍ മഹരാജ് ഗുര്‍മീതിന്റെ അടുപ്പക്കാരിയായ ഒരു ശിഷ്യ ഒരു രാത്രി 10 മണിയോടെ തന്നെ സമീപിച്ച് ഗുര്‍മീതിന്റെ വീട്ടിലേക്ക് ചെല്ലാന്‍ പറഞ്ഞു. ദൈവം നേരിട്ട് തന്നെ വിളിച്ചതിന്‍റെ ആഹ്‌ളാദത്തില്‍ അദ്ദേഹത്തിന്‍റെ വീട്ടിലെത്തി. അവിടെ താന്‍ കാണുന്നത് റിമോര്‍ട്ട് കണ്‍ട്രോളും കയ്യില്‍ പിടിച്ച് ബെഡ്ഡില്‍ കിടന്ന് ടിവിയില്‍ ബ്ലൂ ഫിലിം കാണുന്ന മഹാരാജിനെയാണ്. ബെഡില്‍ തലയിണയ്ക്ക് സമീപം ഒരു റിവോള്‍വറും ഉണ്ടായിരുന്നു. ഇതോടെ താന്‍ ഭയന്നുവിറച്ചു. കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നപോലെ തോന്നി. അവിടെ നടക്കുന്നതിനെ ഓര്‍ത്ത് താന്‍ അത്ഭുതപ്പെട്ടു.
മഹാരാജ് അത്തരത്തില്‍ ഒരാളാണെന്ന് ഒരിക്കലും താന്‍ കരുതിയിരുന്നില്ല. ടിവി സ്വിച്ച് ഓഫ് ചെയ്ത് ചെയ്ത് അദ്ദേഹം എന്നെ പിടിച്ച് ബെഡില്‍ ഒപ്പമിരുത്തി. കുടിക്കാന്‍ വെള്ളം തന്നു. അദ്ദേഹത്തിന് താന്‍ ഏറെ പ്രിയപ്പെട്ടവളാണെന്നും അതുകൊണ്ടാണ് വിളിപ്പിച്ചതെന്നും പറഞ്ഞു. അതായിരുന്നു തന്‍റെ ആദ്യ അനുഭവം. തന്‍റെ കൈകള്‍ എടുത്ത് അദ്ദേഹം പറഞ്ഞു… ഹൃദയത്തിന്‍റെ അഗാധതയില്‍ നിന്നു നിന്നെ ഞാന്‍ പ്രണയിക്കുന്നു… നീയുമായി പ്രണയത്തിലാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു… അദ്ദേഹത്തിന്റെ ശിഷ്യ ആയതോടെ തന്റെ സ്വത്തും ശരീരവും ആത്മാവും അദ്ദേഹത്തിന് സമര്‍പ്പിച്ചതാണെന്നും എന്റെ പ്രാര്‍ത്ഥനകള്‍ അദ്ദേഹം സ്വീകരിച്ചുവെന്നും അതുകൊണ്ട് തന്റെ ശരീരം അദ്ദേഹത്തിന്റേതാണെന്നും പറഞ്ഞു.
എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍, ‘താന്‍ ഒരു ദൈവമാണെന്ന് ഓര്‍മ്മവേണം’ എന്നു പറഞ്ഞു. ദൈവം ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുമോ എന്ന ചോദ്യത്തിന് അദ്ദേഹം ദേഷ്യപ്പെട്ടു. അദ്ദേഹം എന്നെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തി. ഓരോ 25-30 ദിവസം കൂടുമ്പോള്‍ തന്‍റെ ഊഴം വരുമായിരുന്നു. എന്നെ പോലെ നിരവധി പെണ്‍കുട്ടികളെ അദ്ദേഹം മാനഭംഗപ്പെടുത്തുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്. ദേരയില്‍ നിരവധി സ്ത്രീകളുണ്ട്. അവരെല്ലാം ജീവിതം മഹാരാജിന് സമര്‍പ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടികളില്‍ പലരും ബിരുദവും ബിരുദാനന്തര ബിരുദവും ബി.എഡും കഴിഞ്ഞവരാണ്.
എന്നാല്‍ ദേരയിലെ നരകത്തില്‍ ജീവിതം തള്ളിനീക്കാനാണ് വിധി. വെളുത്ത വസ്ത്രം ധരിച്ച് തലയില്‍ സ്‌കാര്‍ഫ് കെട്ടി, പുരുഷന്മാരില്‍ നിന്ന് മുഖം മറച്ചുവേണം ജീവിക്കാന്‍ പുരുഷന്മാരില്‍ നിന്ന് 5-10 അടി അകലം പാലിക്കണമെന്ന് മഹാരാജിന്റെ നിര്‍ദേശവുമുണ്ട്. ദേവിയെ പോലെയാണ് കാഴ്ചയില്‍ ഞങ്ങള്‍ നടന്നിരുന്നത്. എന്നാല്‍ ജീവിതം വേശ്യയെ പോലെയായിരുന്നു.
ഒരിക്കല്‍ ഇക്കാര്യങ്ങള്‍ വീട്ടുകാരോട് പറയാന്‍ തീരുമാനിച്ചു. എന്നാല്‍ അവര്‍ തന്നോട് ദേഷ്യപ്പെടുകയായിരുന്നു. തന്റെ മനസ്സിലെ അഴൂക്കാണ് ഇങ്ങനെ പറയിക്കുന്നതെന്നും സത്ഗുരു നാമം ഉരുവിടാനുമാണ് അവര്‍ നിര്‍ദേശിച്ചത്. ഞാന്‍ നിസ്സഹായയായി. മഹാരാജിന്‍റെ ആജ്ഞകള്‍ അനുസരിക്കാന്‍ മാത്രമായി വിധി.
ആശ്രമത്തിലെ പെണ്‍കുട്ടികള്‍ക്ക് പരസ്പരം സംസാരിക്കാനോ വീട്ടുകാരോട് ഫോണില്‍ സംസാരിക്കാനോ അനുവാദമുണ്ടായിരുന്നില്ല. ഒരിക്കല്‍ മഹാരാജിന്റെ ചെയ്തികളെ കുറിച്ച് വീട്ടുകാരോട് പറഞ്ഞ ഒരു പെണ്‍കുട്ടിയെ വനിതാ ശിഷ്യകളെ കൊണ്ട് മര്‍ദ്ദിച്ചു. അവശനിലയില്‍ ആയ അവളെ വീട്ടുകാര്‍ കൊണ്ടുപോകുകയായിരുന്നു. ഒന്നും പുറത്തുപറയാന്‍ പിന്നീട് അവള്‍ ധൈര്യപ്പെട്ടില്ല.
ആശ്രമം വിട്ടുപോയ പല പെണ്‍കുട്ടികളെയും ദേരയിലെ ഗുണ്ടകള്‍ എത്തി ഭീഷണിപ്പെടുത്തി. വീട്ടുകാരെ സ്വാധീനിച്ചും പ്രലോഭിപ്പിച്ചും പെണ്‍കുട്ടികളുടെ പരാതി ഒതുക്കി. എന്റെ പേരും വിലാസവും വ്യക്തമാക്കിയാല്‍ വീട്ടുകാര്‍ എന്നെ കൊല്ലും. എന്നാല്‍ നിശബ്ദയായിരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. മരിക്കാനും ആഗ്രഹിക്കുന്നില്ല. എന്നാല്‍ ദേരയില്‍ നടക്കുന്ന യഥാര്‍ത്ഥ്യം ഞാന്‍ തുറന്നുകാട്ടുന്നു. ഇവിടെ 45 ഓളം പെണ്‍കുട്ടികളാണ് ഭയന്ന് കഴിയുന്നത്. അവരില്‍ പലരും സത്യം തുറന്നുപറയാന്‍ തയ്യാറാണ്.
ഞങ്ങളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണം. ഞങ്ങള്‍ ശിഷ്യകളാണോ അല്ലയോ എന്ന് അപ്പോള്‍ അറിയാം. ഞങ്ങള്‍ കന്യകകള്‍ അല്ലെങ്കില്‍ ഞങ്ങളുടെ കന്യാകാത്വം അവര്‍ നശിപ്പിച്ചിട്ടുണ്ട്. മഹാരാജും സച്ച സൗദയും ചേര്‍ന്ന് ഞങ്ങളുടെ ജീവിതം നശിപ്പിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here