അന്തേവാസികളായ പുരുഷന്മാരെ വന്ധ്യംകരിക്കും; അവരുടെ ഭാര്യമാരെ കാമപൂര്‍ത്തീകരണത്തിന് ഉപയോഗിക്കും; അതിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ ബാബയുടെ സമ്മാനം; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ദേര സച്ചാ സൗദയുടെ ആസ്ഥാനം ഏതാണ്ട് 1,300 ഏക്കറോളം വിസ്തൃതിയുള്ള സ്ഥലമാണ്. അവിടെ ആശ്രമവും ആഡംബര വീടുകളും ആശുപത്രിയും സ്‌കൂളും എല്ലാം ഉണ്ട്. നാല് കോടിയോളം അനുയായികള്‍ ഗുര്‍മീത് റാം റഹീം സിങിന് ഉണ്ട്. കേരളത്തിലെ ജനസംഖ്യയേക്കാള്‍ അധികം.

ആശ്രമത്തിലെ അന്തേവാസികളും അനുയായികളും ആയ നാനൂറോളം പേരെ ഗുര്‍മീത് നിര്‍ബന്ധിത വന്ധ്യം കരണത്തിന് വിധേയരാക്കിയതായാണ് ആരോപണം. ദൈവത്തോട് കൂടുതല്‍ അടുക്കാന്‍ സാധിക്കും എന്ന് പറഞ്ഞാണ് പുരുഷന്‍മാരെ വന്ധ്യംകരണത്തിന് ഗുര്‍മീത് വിധേയരാക്കിയിരുന്നത്. വന്ധ്യംകരണത്തിന് വിധേയരയായ പുരുഷന്‍മാരുടെ ഭാര്യമാരും ആശ്രമത്തില്‍ ഉണ്ടായിരുന്നു. അവരില്‍ ഗുര്‍മീതിന് കുട്ടികള്‍ ജനിച്ചിരുന്നു എന്നും ചിലര്‍ ആരോപണം ഉയര്‍ത്തുന്നുണ്ട്.

ദൈവത്തെ പോലെ കരുതിയിരുന്ന ഗുര്‍മീതിന് ശരീരം സമര്‍പ്പിക്കാന്‍ ആരാധകരായ സ്ത്രീകള്‍ക്ക് സമ്മതമായിരുന്നു എന്നും ആരോപണം ഉണ്ട്. നിര്‍ബന്ധിതമായ കീഴ്‌പ്പെടുത്തലുകള്‍ക്ക് വിധേയരായവര്‍ അത് പുറത്ത് പറയാനും മടിച്ചു. ഗുര്‍മീതില്‍ നിന്ന് ഗര്‍ഭം ധരിക്കാനും സ്ത്രീകള്‍ ആഗ്രഹിച്ചിരുന്നതായി ആരോപണം ഉണ്ട്. അതിമാനുഷികമായ ശേഷികള്‍ കുട്ടികള്‍ക്ക് ഉണ്ടാകും എന്ന പ്രതീക്ഷയില്‍ ആയിരുന്നത്രെ പലരും. എന്നാല്‍ ഇത് സംബന്ധിച്ച് ആരും പരസ്യമായി പരാതികള്‍ ഉന്നയിച്ചിട്ടില്ല എന്നതാണ് സത്യം.

ഗുര്‍മീത് സ്ഥിരമായി ലൈംഗിക ഉത്തേജക മരുന്നുകള്‍ ഉപയോഗിച്ചിരുന്നു എന്നും ആരോപണം ഉണ്ട്. സ്ത്രീകള്‍ക്ക് മുന്നില്‍ അമാനുഷികനെന്ന് തെളിയിക്കാന്‍ വേണ്ടിയായിരുന്നു ഇത്. ദേരയിലെ ഭൂഗര്‍ഭ രഹസ്യ അറയിലെ വലിയ സ്‌ക്രീനില്‍ അശ്ലീല ചിത്രങ്ങള്‍ കാണുന്നതിനുള്ള സംവിധാനങ്ങളും ഉണ്ടായിരുന്നത്രെ. റാം റഹീം സിങിനെതിരെ പരാതി നല്‍കിയ സ്ത്രീകള്‍ ഇക്കാര്യം പരാമര്‍ശിച്ചിരുന്നു. ദേരയിലെ രഹസ്യ അറയില്‍ താന്‍ ചെല്ലുമ്പോള്‍ ഗുര്‍മീത് അശ്ലീല ചിത്രം കാണുകയായിരുന്നു എന്നാണ് ഒരു സ്ത്രീ പറഞ്ഞിട്ടുള്ളത്. ദേരയിലെ രഹസ്യ അറയിലേക്ക് സ്ത്രീകള്‍ക്ക് മാത്രമായിരുന്നു പ്രവേശനം.

സ്ത്രീകള്‍ക്ക് മുന്നില്‍ വച്ച് തന്നെ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യാന്‍ ഗുര്‍മീത് മടിച്ചിരുന്നില്ല എന്നും ആരോപണം ഉണ്ട്. മോക്ഷം നല്‍കുക എന്നായിരുന്നു ഗുര്‍മീത് ബലാത്സംഗത്തെ വിശേഷിപ്പിച്ചിരുന്നത്. ദേരയിലെ സ്ത്രീകള്‍ക്ക് എല്ലാം ഇത് അറിയാമായിരുന്നു എന്നും പറയപ്പെടുന്നുണ്ട്. അവരെ സംബന്ധിച്ച് സ്വാമിയുടെ ബലാല്‍സംഗം വിശുദ്ധീകരണം മാത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News