‘ജഗതിയെ കുടുക്കിയത് ആ പൊലീസുകാരന്‍’; ഭാര്യയുടെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: അടുത്തിടെ വിരമിച്ച ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണ് വിതുര കേസില്‍ ജഗതിയെ കുടുക്കിയതെന്ന് ഭാര്യ ശോഭയുടെ വെളിപ്പെടുത്തല്‍. വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ശോഭ ഇക്കാര്യങ്ങള്‍ പറയുന്നത്.

ശോഭയുടെ വാക്കുകള്‍ ഇങ്ങനെ: ”വിതുര കേസില്‍ പ്രതിയായപ്പോള്‍ എന്നോട് പറഞ്ഞു, ‘ഇതു കള്ളക്കേസാണ്.’ അത് എനിക്കു പൂര്‍ണ വിശ്വാസമായിരുന്നു. അടുത്തിടെ വിരമിച്ച ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണ്. ‘നെറ്റിയില്‍ കുങ്കുമക്കുറി തൊട്ട, അച്ചാര്‍ തൊട്ടുനക്കി മദ്യപിക്കുന്ന ഒരാള്‍’ എന്ന പെണ്‍കുട്ടിയുടെ വിവരണം കേട്ട് ജഗതി ശ്രീകുമാര്‍ എന്ന് പ്രതിപ്പട്ടികയില്‍ എഴുതി ചേര്‍ത്തത്. മലയാളത്തിലെ സുപ്രസിദ്ധ സിനിമാ താരത്തിന്റെ പേര് ആ പെണ്‍കുട്ടിക്ക് അറിയില്ലായിരുന്നു എന്നു പറഞ്ഞാല്‍ ആരു വിശ്വസിക്കും.”-ശോഭ ചോദിക്കുന്നു

”കേസില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ ലക്ഷങ്ങള്‍ ആവശ്യപ്പെട്ട് അക്കാലത്ത് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വിളിച്ചിരുന്നു. ചെയ്യാത്ത കുറ്റത്തിന് കൈക്കൂലി നല്‍കാന്‍ തയാറല്ലെന്ന് പറഞ്ഞു ചേട്ടന്‍. ആദ്യം ഇരുപത്തിമൂന്നാം പ്രതിയായിരുന്നു. പിന്നീടാണ് മുന്നോട്ടു കയറ്റിയത്. കൈക്കൂലി ചോദിച്ചതിനെക്കാള്‍ പണം കേസ് നടത്താന്‍ ചെലവായി. പക്ഷേ, സത്യം തെളിഞ്ഞത് ആശ്വാസമായി..”-ശോഭ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News