‘പീഡനക്കേസ് ഒഴിവാക്കി തരാമെന്ന് അമിത് ഷാ ഉറപ്പ് നല്‍കി’; വെളിപ്പെടുത്തലുകളുമായി ഗുര്‍മീതിന്റെ വളര്‍ത്തുമകള്‍

ദില്ലി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പീഡനക്കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന ഗുര്‍മീത് റാം റഹീം സിംഗിന്റെ വളര്‍ത്തുമകള്‍ എന്ന് അറിയപ്പെടുന്ന ഹണിപ്രീത് സിംഗ്. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കിയാല്‍ ഗുര്‍മീത് റാമിനെതിരായ പീഡനക്കേസുകള്‍ ഒഴിവാക്കി നല്‍കാമെന്ന് ബിജെപി വാഗ്ദാനം നല്‍കിയിരുന്നെന്ന് ഹണിപ്രീത് വെളിപ്പെടുത്തുന്നു.

രണ്ട് പീഡനക്കേസില്‍ ഗുര്‍മീതിനെ 20 വര്‍ഷത്തെ കഠിന തടവിന് കോടതി ശിക്ഷിച്ചതിന് പിന്നാലെയാണ്, ഹണിപ്രീത് സിംഗിന്റെ വെളിപ്പെടുത്തല്‍. സന്ധ്യ ദൈനിക് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയതത്. തെരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കിയാല്‍ കേസ് ഒഴിവാക്കി തരാമെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയെന്നും ഹണിപ്രീത് പറയുന്നു. ഗുര്‍മീത് തന്റെ അനുയായികളുടെ വോട്ട് ഉറപ്പ് നല്‍കിയിരുന്നെന്നും ഹണിപ്രീത് വെളിപ്പെടുത്തി.

ബിജെപിയുടെ ദേശീയ നേതാക്കളില്‍ ഒരാളായ അനില്‍ ജെയിന്‍ വഴിയാണ് അമിത് ഷായെ കാണുന്നത്. 28 അസംബ്ലി സീറ്റുകളില്‍ തന്റെ അനുയായികളുടെ മുഴുവന്‍ വോട്ടുകളും ഗുര്‍മീത് അമിത് ഷായ്ക്ക് ഉറപ്പ് നല്‍കി. ബിജെപി ദേശീയ സെക്രട്ടറി കൈലാഷ് വിജയ്വര്‍ഗീയയുമായും ഗുര്‍മീത് കൂടിക്കാഴ്ച്ച നടത്തിയിരുന്നതായി നാഷണല്‍ ദഷ്തക് പത്രവും റിപ്പോര്‍ട്ട് ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News