രാമന്‍പിള്ളയും പരാജയപ്പെട്ടു; ദിലീപിന് പ‍ി‍ഴച്ചതെവിടെ

കൊച്ചി: രാം കുമാറിനെ മാറ്റി പുതിയ അഭിഭാഷകനായി രാമന്‍ പിള്ള എത്തിയതോടെ ജാമ്യം കിട്ടുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ദിലീപ് . ജയിലില്‍ സന്ദര്‍ശിക്കാന്‍ എത്തിയ അടുത്ത ആളുകളും ജാമ്യം കിട്ടുമെന്ന ഉറച്ച പ്രതീക്ഷ പങ്കുവെച്ചതോടെ ഓണത്തിന് കുടുംബത്തോടൊപ്പം സദ്യയുണ്ണാമെന്ന ആത്മവിശ്വാസത്തിലാണ് ജനപ്രിയ നായകന്‍ ക‍ഴിഞ്ഞ കുറച്ച് ദിവസങ്ങളായി ക‍ഴിഞ്ഞത്. ജാമ്യം ലഭിക്കുമെന്ന ആത്മവിശ്വാസം നിരാശകളില്‍ നിന്നും ദിലീപിനെ കരകയറ്റിയിരുന്നു. എന്നാല്‍ ജാമ്യഹര്‍ജി കോടതി വീണ്ടും തള്ളിയതോട അക്ഷരാര്‍ത്ഥത്തില്‍ താരം തളര്‍ന്നിരിക്കുകയാണ്.

മുദ്രവെച്ച കവറില്‍ പ്രൊസിക്യൂഷന്‍ ഹാജരാക്കിയ പുതിയ തെളിവുകളാണ് ദിലീപിനെ വീണ്ടും കുരുക്കിലാക്കിയത്. 4 മണിക്കൂറോളം വാദം നടത്തി രാമന്‍പിള്ള കോടതിയില്‍ നിന്ന് മടങ്ങിയപ്പോള്‍ ദിലീപ് ജാമ്യം ഏകദേശം ഉറപ്പിച്ചിരുന്നു. എന്നാല്‍ നിര്‍ണായക തെളിവുകല്‍ വാദ വേളയില്‍ പ്രൊസിക്യൂഷന്‍ പുറത്തെടുത്തതോടെ രാമന്‍പി‍ള്ളക്ക് മറുപടിയില്ലാതാവുകയായിരുന്നു. പ്രത്യേകിച്ചും അറസ്റ്റിലായ ഉടന്‍ പള്‍സര്‍ സുനി ദിലീപിന് ശബ്ദ സന്ദേശമയച്ചതിന്‍റെ തെളിവുകള്‍ പ്രൊസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചതാണ് ജാമ്യം തള്ളുന്നതില്‍ ഏറ്റവും ശക്തമായ ഘടകം.

രാം കുമാര്‍ മാറി രാമന്‍പിള്ള എത്തിയപ്പോള്‍ കൂടുതല്‍ ശക്തമായ വാദമുഖങ്ങളാണ് കോടതിയില്‍ അവതരിപ്പിക്കപ്പെട്ടത്. തെളിവില്ലാതെ ഒരു കുറ്റവാളിയുടെ മൊ‍ഴി മാത്രം വിശ്വസിച്ചാണ് ദിലീപിനെതിരെ കേസെടുത്തതെന്നായിരുന്നു വാദം; ദിലീപിനെതിരെ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും രാമന്‍പിള്ള വാദിച്ചു എന്നാല്‍ ശക്തമായ തെളിവുകളുമായി പ്രൊസിക്യൂഷന്‍ വാദിച്ച് കയറിയപ്പോള്‍ പൊളിഞ്ഞുവീണത് ദീലീപ് കെട്ടിപ്പൊക്കിയ പ്രതീക്ഷകള്‍ കൂടിയായിരുന്നു.

ജാമ്യം നേടി പുറത്തിറങ്ങി ഓണം കുടുംബത്തോടൊപ്പം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ദിലീപ്. ജാമ്യം ലഭിച്ചാല്‍ ഫാന്‍സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ റോഡ് ഷോ വരെ നടത്താന്‍ പ്ലാനുണ്ടായിരുന്നു എന്നാണറിയുന്നത്. ഇതിനുള്ള വര്‍ക്കുകള്‍ പി ഏര്‍ ഏജന്‍സികളുടെ നേതൃത്വത്തില്‍ അണിയറയില്‍ ഒരുങ്ങയിരുന്നു. ജാമ്യം ലഭിച്ചാല്‍ പെട്ടിയിലിരിക്കുന്ന രാമലീല സിനിമയുടെ റിലീസ് അടക്കം നടത്താനും പദ്ധതിയുണ്ടായിരുന്നു.

എന്നാല്‍ കേരളത്തലെ ലഭിക്കാവുന്ന ഏറ്റവും പ്രമുഖനായ ക്രിമിനല്‍ അഭിഭാഷകനെ തന്നെ രംഗത്തിറക്കയിട്ടും ജാമ്യം കിട്ടാതെ പോയത് ദിലീപിന്‍റെ മുന്നോട്ടുള്ള സാധ്യതകള്‍ക്കും തിരിച്ചടിയാണ്. ശക്തമായ തെളിവുകളാണ് പൊലീസ് ശേഖരിച്ചിരിക്കുന്നത് എന്നതിന്‍റെ വ്യക്തമായ തെളിവ് കൂടിയാണ് പ്രൊസിക്യൂഷന്‍ വാദങ്ങളെ കൊടതി പൂര്‍ണമായും ശരിവെച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here