ക്രിസ്റ്റ്യാനോയ്ക്ക് ഇതില്‍ പരം അപമാനമുണ്ടോ; സൂപ്പര്‍താരത്തിന്റെ ക്രൂരമായ പരിഹാസം

മാഡ്രിഡ്: കഴിഞ്ഞ ദശകത്തിലെ കാല്‍പന്തുലോകത്തെ പ്രധാന ചോദ്യം മെസിയാണോ ക്രിസ്റ്റിയാനോയാണോ മികച്ച താരമെന്നതാണ്. കായിക ലോകത്തെ ഇതിഹാസങ്ങള്‍ വ്യത്യസ്തമായ അഭിപ്രായപ്രകടനവുമായി കളം നിരഞ്ഞിട്ടുണ്ട്. ആരാധകരില്‍ ഒരു പക്ഷം മെസിയ്ക്കും മറു പക്ഷം ക്രിസ്റ്റിക്കും കൈയ്യടിക്കുകയാണ്. എന്നിരുന്നാലും കൃത്യമായ ഉത്തരം ഇതുവരെയും ലഭിച്ചിട്ടില്ല.

ഒന്നിനൊന്ന് മികച്ച കളി കാഴ്ചവെയ്ക്കുന്ന ഇരുവരും ആരാധകരുടെ പ്രിയതാരമാണ്. കഠിനാധ്വാനമാണ് ക്രിസ്റ്റിയെ മികവുറ്റവനാക്കുന്നതെങ്കില്‍ ജന്മനാ കിട്ടിയ പ്രതിഭയാണ് മെസിയുടെ മുതല്‍കൂട്ട് എന്ന വാദിക്കുന്നവരും കുറവല്ല. രണ്ട് ഭാഗത്തും വാദങ്ങളുമായി ലോകതാരങ്ങളടക്കമുള്ളവര്‍ നിറയാറുണ്ടെങ്കിലും ആരും രണ്ടുപേരേയും അപമാനിക്കാറില്ല.

രണ്ട് താരങ്ങളുടെയും കഴിവുകള്‍ വര്‍ണിക്കുന്നതിനൊപ്പം കുറവുകള്‍ ചൂണ്ടികാട്ടാറുണ്ട്. എന്നാല്‍ രണ്ട് താരങ്ങളും മികച്ചവര്‍ തന്നെയെന്ന സമ്മതിക്കാതിരിക്കില്ല. എന്നാല്‍ കഴിഞ്ഞ ലാലിഗയില്‍ വലന്‍സിയക്കായി അരങ്ങേറിയ ജെഫ്രി കൊണ്ടോഗ്ബി നടപ്പു രീതികളെല്ലാം പൊളിച്ചടുക്കിയിരിക്കുകയാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ക്രൂരമായി പരിഹസിക്കുകയാണ് ജെഫ്രി ചെയ്തത്.

ക്രിസ്റ്റി മികവിന്റെ പാരമ്യത്തില്‍ നില്‍ക്കുമ്പോഴാണ് താരത്തിന്റെ പരിഹാസമെന്നതും ശ്രദ്ധേയമായ കാര്യമാണ്. ലാലിഗ കിരീടത്തിനൊപ്പം ചാമ്പ്യന്‍സ് ലീഗും സാന്റിയാഗോ ബര്‍ണബ്യുവിലെത്തിച്ച സി ആര്‍ 7 യുറോപ്പിലെ മികച്ച ഫുട്‌ബോളറായും കഴിഞ്ഞ ദിവസം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അടുത്ത ബാലണ്‍ ഡി ഓര്‍ സാധ്യതപട്ടികയിലും ക്രിസ്റ്റി തന്നെയാണ് മുന്നിലെന്നതും ഇവിടെ അവശേഷിക്കുന്നു.

ലാലിഗയില്‍ റയലിനെ വലന്‍സിയ സമനിലയില്‍ കുരുക്കിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ജെഫ്രി കൊണ്ടോഗ്ബിയ റൊണോയ്‌ക്കെതിരെ പരിഹാസ ശരങ്ങള്‍ അഴിച്ചുവിട്ടത്. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരന്റെ അസാനിധ്യം മാഡ്രിഡില്‍ അനുഭവപ്പെട്ടോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്.

‘മെസ്സി റയല്‍ മാഡ്രിഡിന് വേണ്ടി കളിച്ചിരുന്നു എന്നെനിക്കറിയല്ലായിരുന്നു’ എന്നതായിരുന്ന ജെഫ്രിയുടെ പ്രതികരണം. എ സി മിലാനില്‍ നിന്നും ഈ സമ്മറിലാണ് 24കാരനായ ജഫ്രി കൊണ്ടോഗ്ബിയ വലന്‍സിയയിലെത്തിയത്. ആദ്യ മത്സരത്തില്‍ തന്നെ ലാലിഗയിലെ കരുത്തന്‍മാര്‍ക്കെതിരെ ഗോള്‍ കണ്ടെത്താനും ജഫ്രി കൊണ്ടോഗ്ബിയക്കായി. വലന്‍സിയക്കായി ലോണ്‍ അടിസ്ഥാനത്തിലാണ് ജഫ്രി കളിക്കുന്നത്. എന്തായാലും താരത്തിന്റെ പരിഹാസം ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News