അറഫാ സംഗമം വ്യാഴാഴ്ച

ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ സൗദിയിലെത്തി. വ്യാഴാഴ്ചയാണ് അറഫ സംഗമം.

ലോക രാജ്യങ്ങളില്‍ നിന്ന് ഈ വര്‍ഷം 17 ലക്ഷത്തിലധികം വിദേശ തീര്‍ത്ഥാടകര്‍ ഇത് വരെ പുണ്യഭൂമിയിലെത്തി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നാലു ലക്ഷത്തിലധികം വിദേശ തീര്‍ത്ഥാടകര്‍ ഈ വര്‍ഷം സൗദിയിലെത്തിയിട്ടുണ്ട്. ഹജ്ജിനായി തുറന്ന സൗദി-ഖത്തര്‍ അതിര്‍ത്തി ചെക്ക്‌പോസ്റ്റ് വഴി ഇത് വരെ 1340 പേര്‍ ഹജ്ജിനെത്തിയതായും ജവാസാത്ത് അറിയിച്ചു. ആഭ്യന്തര തീര്‍ത്ഥാടകരുടെ വരവും മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി മക്കയിലേക്ക് പുറപ്പെടുന്ന തീര്‍ഥാടകരുടെ എണ്ണവും വര്‍ദ്ധിച്ചതോടെ ഹറമും പരിസരങ്ങളിലും വന്‍ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

ഇന്നും നാളെയുമായി ഹാജിമാര്‍ മിനയിലെ ടെന്റുകളിലെത്തിച്ചേരും. ബുധനാഴ്ച രാത്രി മുഴുവന്‍ മിനായില്‍ തങ്ങുന്ന ഹാജിമാര്‍ സുബഹി നമസ്‌കാരത്തോടെ അറഫയിലേക്ക് പുറപ്പെടും. ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമം വ്യഴാഴ്ചയാണ്. വെള്ളിയാഴ്ചയാണ് ബലിപെരുന്നാള്‍.

മിനായില്‍ ഇരുപത്തിനാലു മണിക്കൂറും സേവനസജ്ജരായ മെഡിക്കല്‍ ക്ലിനിക്കുകള്‍, ആശുപത്രികള്‍, ജംറയില്‍ എയര്‍ ആംബുലന്‍സ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടാതെ ഏത് അടിയന്തിര ഘട്ടവും നേരിടുന്നതിന് സൗദി റെഡ് ക്രസന്റ് എട്ട് എയര്‍ ആംബുലസുകളും, രണ്ടായിരത്തി അഞ്ഞൂറ് ആരോഗ്യപ്രവര്‍ത്തകരും, ഇരുനൂറ്റി തൊണ്ണൂറ് ആംബുലന്‍സ് കാറുകളും, ഇരുപത്തിഒന്‍പത് സ്‌പെഷ്യല്‍ മോട്ടോര്‍ കാറുകളും ഒരുക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News