രഹസ്യം പുറത്തുവിട്ട് മുഖ്യമന്ത്രി; ഒരുകാലത്ത് താനും സിഗരറ്റിന് അടിമ; നിര്‍ത്തിയത് ഒറ്റയടിക്ക്; മാതൃകയാക്കാം നമ്മുടെ മുഖ്യമന്ത്രിയെ

തിരുവനന്തപുരം : ഒരുകാലത്ത് താന്‍ നല്ല സിഗരറ്റ് വലിക്കുമായിരുന്നെന്നും പെട്ടെന്ന് ഒരുദിവസമാണ് വലി നിര്‍ത്തിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് പിണറായി ഇക്കാര്യം വ്യക്തമാക്കുന്നത്.

മുഖ്യമന്ത്രിയുടെ വാക്കുകളിലേക്ക് :

ചാര്‍മിനാര്‍ സിഗററ്റാണ് വലിച്ചിരുന്നത്. അന്ന് ചിലര് എന്നോട് പറഞ്ഞ് നീയിത് ചെയ്യാന്‍ പാടില്ല, എനക്കും തോന്നി, ഇതൊന്ന് നിര്‍ത്തണമല്ലോ, അന്നൊന്നും വീട്ടിലെത്തിയാല്‍ പിന്നെ വലിക്കില്ല. പുറത്തെറങ്ങിയാലെ വലിക്കൂ. ആ സമയത്ത് ഒരു ചെറിയ പനി വന്നിട്ട് ഞാന്‍ വീട്ടിലായി. ആ രണ്ട് മൂന്ന് ദിവസം പുകവലിച്ചില്ല. അപ്പോ തോന്നി, ഇപ്പഴങ്ങ് നിര്‍ത്തിക്കളയാം.

അവിടെ നിര്‍ത്തി. പിന്നെ കുറെകാലം കഴിഞ്ഞ് എംഎല്‍എ ഒക്കെയായി ഞങ്ങളൊരു ടൂര്‍ നടത്തി.  എല്ലാവരും സിഗററ്റ് വലിക്കുന്നവരാണ്. ഞാന്‍ മാത്രമെ വലിക്കാതുളളൂ. മരിച്ചുപോയ എ.വി അബ്ദുള്‍ റഹ്മാന്‍ ഹാജിയുണ്ട്. അദ്ദേഹം വലിക്കും. അദ്ദേഹം നിര്‍ബന്ധിക്കാന്‍ തുടങ്ങി, ‘ഒന്നു വലിക്കൂ, എന്തായിത്?, ഞാന്‍ വലിച്ചു.

ട്രെയിനിലാണ് യാത്ര. അദ്ദേഹം എറങ്ങുമ്പോ പറഞ്ഞു, ഏതായാലും ഈ യാത്ര കൊണ്ടൊരു ഗുണമുണ്ടായി. വിജയനെ ഒരു സിഗററ്റ് വലിക്കാരനാക്കി. അപ്പോ ഞാന്‍ പറഞ്ഞു,’ ഒരു സിഗററ്റ് കാണട്ടെ?’… അത് വാങ്ങിക്കത്തിച്ച്, അതങ്ങു കളഞ്ഞ് ഞാന്‍. എന്നിട്ട് പറഞ്ഞു, ‘ഇനി കാണുമ്പോ വലിക്കുന്നുണ്ടോന്ന് നോക്കിക്കോ’. അന്ന് വിട്ടതാണ് പിന്നെ വലിച്ചിട്ടില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News