ഹാദിയയുടെ വീടിനു മുന്നില്‍ പ്രതിഷേധം നടത്തിയ ഷബ്‌നയ്ക്ക് നേരെ ആര്‍എസ്എസിന്റെ ആക്രമണം; വീഡിയോ

തൃശൂര്‍: ഹാദിയയുടെ വീടിനു മുന്നില്‍ പ്രതിഷേധത്തിനെത്തിയ പെണ്‍കുട്ടിക്കെതിരെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കയ്യേറ്റശ്രമം. ഹാദിയ വിഷയത്തില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയ ഷബ്‌ന സുമയ്യക്ക് നേരെയായിരുന്നു ആക്രമണമുണ്ടായത്. ഷബ്‌നയുടെ ഭര്‍ത്താവിനെയാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആദ്യം ആക്രമിച്ചത്.

ഇത് തടയാനെത്തിയപ്പോഴാണ് ഷബ്‌നയ്ക്ക് നേരേയും മര്‍ദ്ദന ശ്രമം നടന്നത്. ആര്‍ എസ് എസുകാര്‍ തന്നെ തള്ളി താഴെയിട്ടെന്ന പരാതിയുമായി ഷബ്‌ന രംഗത്തെത്തി. ഐഎസ് ഏജന്റ് എന്നുവിളിച്ച് ആക്രോശിച്ചായിരുന്നു ആര്‍എസ്എസ്സുകാരുടെ ആക്രമണമെന്നാണ് ഷബ്‌ന പറയുന്നത്. തനിക്കൊപ്പം പ്രതിഷേധിക്കാനെത്തിയ മൃദുല ഭവാനിയ്‌ക്കെതിരെയും ആര്‍ എസ് എസുകാര്‍ ആക്രമണം നടത്താന്‍ ശ്രമിച്ചെന്നും ഷബ്‌ന പറയുന്നു. പ്രതിഷേധത്തിനെത്തിയ മറ്റു പെണ്‍കുട്ടികളെയും സംഘപരിവാറുകാര്‍ ഭീഷണിപ്പെടുത്തി.

വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് വൈക്കത്ത് വനിതാ കൂട്ടായ്മയുടെ പ്രതിഷേധം നടന്നത്. ഹാദിയയെ കാണാനായി പുസ്തകങ്ങളും വസ്ത്രവും മധുരവുമായാണ് സംഘം വൈക്കത്തെ ഹാദിയയുടെ വീടിന് മുന്നിലെത്തിയത്. എന്നാല്‍ പുതാവ് അശോകന്‍ ഹാദിയയെ കാണാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയതായി പ്രതിഷേധക്കാര്‍ വ്യക്തമാക്കി.


തങ്ങള്‍ കൊണ്ടുവന്ന സമ്മാനങ്ങള്‍ ഹാദിയ്ക്ക് നല്‍കണമെന്ന് ഇവര്‍ അശോകനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയ്യാറായില്ല. മകള്‍ക്ക് വേണ്ടതെല്ലാം തങ്ങള്‍ വാങ്ങിക്കൊടുത്തോളാമെന്നായിരുന്നു അവരുടെ മറുപടിയെന്നും യുവതികളിലൊരാള്‍ പറയുന്നു. തങ്ങളെ കണ്ടയുടനെ ജനലിന്റെ വശത്തുനിന്നും എന്നെ രക്ഷിക്കു, ഇവരെന്നെ തല്ലുകയാണെന്ന് ഹാദിയ വിളിച്ചുപറഞ്ഞെന്നും ഇവര്‍ ഫേസ്ബുക്ക് വീഡിയോയിലൂടെ പറയുന്നു.

‘കടുത്ത മനുഷ്യാവകാശ ധ്വംസനമാണ് നടക്കുന്നത്. 25 വയസുപ്രായമായ ഒരു സ്ത്രീ ഇവിടെ വീട്ടുതടങ്കലില്‍ ഇങ്ങനെ ഇരിക്കാന്‍ തുടങ്ങിയിട്ട് മൂന്നുമാസമായി.’ പ്രതിഷേധക്കാരിലൊരാള്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News