തിരുവനന്തപുരത്ത് വര്‍ഗീയ കലാപത്തിന് ശ്രമിച്ച ബിജെപി നേതാവിനെ സിപിഐഎം പ്രവര്‍ത്തകര്‍ പിടികൂടി

തിരുവനന്തപുരം: തലസ്ഥാനത്ത് വര്‍ഗീയ കലാപത്തിന് ശ്രമിച്ച ബിജെപി നേതാവിനെ സിപിഐഎം പ്രവര്‍ത്തകരും നാട്ടുകാരും പിടികൂടി പൊലീസിലേല്‍പ്പിച്ചു. കേരള കാറ്ററിംഗ് ഉടമയായ ഗിരീഷിനെയാണ് പിടികൂടിയത്.

കഴിഞ്ഞ ഒരുമാസമായി രാത്രി കാലങ്ങളില്‍ അറവ് മാലിന്യങ്ങള്‍ ക്ഷേത്ര പരിസരത്ത് കൊണ്ടുവന്നിടുകയും, പിന്നീട് പകല്‍ വെളിച്ചത്തില്‍ മുസ്ലിങ്ങളാണ് ഇതിന് പിന്നിലെന്ന് പ്രചരണം നടത്തുകയും ചെയ്താണ് ഇയാള്‍ കലാപത്തിന് ശ്രമിച്ചത്. വെള്ളിയാഴ്ച ഗിരീഷിന്റെ മകന്‍ കാറിലെത്തി മാംസം നിക്ഷേപിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു.

നേമത്തെ ശിവക്ഷേത്രം, വെള്ളായണിയിലെ ചെറുബാലമന്ദം ശിവക്ഷേത്ര പരിസരം, പൊന്നുമംഗലത്തെ മെരിലാന്‍ഡ് സ്റ്റുഡിയോ പരിസരം എന്നിവിടങ്ങളിലാണ് ഗിരീഷ് അവശിഷ്ടങ്ങള്‍ കൊണ്ടിടുന്നത്.

പ്രദേശത്ത് മുന്‍ കാലങ്ങളില്‍ ആര്‍എസ്എസും സിപിഐഎമ്മും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. ഇതിന്റെ മറവില്‍ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുന്നതിനാണ് ശ്രമം നടക്കുന്നതെന്ന് സിപിഐഎം ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News