രാജേഷ് അനുപമയെ വെട്ടിനുറുക്കിയത് 72 കഷണങ്ങളായി; മനസാക്ഷിയെ ഞെട്ടിക്കുന്ന ആ ക്രൂരതയ്ക്ക് ശിക്ഷ ജീവപര്യന്തം തടവ്

ദില്ലി: ഭാര്യയെ കൊലപ്പെടുത്തി കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച യുവാവിനെ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ദില്ലി സ്വദേശിയുംം സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറുമായ രാജേഷ് (33) ഗുലാത്തിയെയാണ് കോടതി ജീവപര്യന്തം ശിക്ഷിച്ചത്. ഡെറാഡൂണ്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.

2010 ഒക്‌ടോബര്‍ 17നായിരുന്നു സംഭവം. രാജേഷിന്റെ അവിഹിതത്തെച്ചൊല്ലിയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. കുടുംബവഴക്കിനിടെ ഭാര്യ അനുപമയെ രാജേഷ് ക്രൂരമായി മര്‍ദ്ദിച്ചു. അനുപമയുടെ തല ചുമരിലിടിച്ചതോടെ ബോധരഹിതയായി. തുടര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം 72 കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയായിരുന്നു.

മൃതദേഹ അവശിഷ്ടങ്ങള്‍ വിവിധയിടങ്ങളില്‍ ഉപേക്ഷിക്കാനായിരുന്നു പദ്ധതിയെങ്കിലും പിടിവീഴുകയായിരുന്നു. ശരീരാവശിഷ്ടങ്ങളുടെ ഒരുഭാഗം മസൂറിയിലെ ഓടയില്‍ ഉപേക്ഷിച്ചതായും പൊലീസ് കണ്ടെത്തി. അനുപമയുടെ സഹോദരന്‍ നല്‍കിയ പരാതിയിലാണ് പൊലിസ് കേസ് എടുത്തിരുന്നത്. രാജേഷ് അനുപമ ദമ്പതികള്‍ക്ക് ഇരട്ടക്കുട്ടികളാണുളളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News