കാവ്യയുടെ സഹോദരനെയും ചോദ്യംചെയ്തു; സുനി വിവാഹത്തിന് പങ്കെടുത്തിരുന്നെന്ന് മിഥുന്റെ കുറ്റസമ്മതം; ദൃശ്യങ്ങള്‍ അന്വേഷണസംഘം പിടിച്ചെടുത്തു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടി കാവ്യാമാധവന്റെ സഹോദരന്‍ മിഥുനെ അന്വേഷണസംഘം ചോദ്യംചെയ്തു. തന്റെ വിവാഹത്തിന് പള്‍സര്‍ സുനി പങ്കെടുത്തിരുന്നെന്ന് പൊലീസിന് മുമ്പാകെ മിഥുന്‍ സമ്മതിച്ചു. ഡ്രൈവറായാണ് സുനി വിവാഹത്തില്‍ പങ്കെടുത്തതെന്നും മിഥുന്‍ മൊഴി നല്‍കി. തുടര്‍അന്വേഷണത്തിന്റെ ഭാഗമായി വിവാഹപാര്‍ട്ടിയുടെ ദൃശ്യങ്ങളും മറ്റും അന്വേഷണസംഘം പിടിച്ചെടുത്തു.

2014 ഏപ്രില്‍ മാസമായിരുന്നു മിഥുന്‍ മാധവന്റെ വിവാഹം. സുനിയെ അറിയില്ലെന്ന കാവ്യയുടെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്ന കൂടുതല്‍ തെളിവുകളാണ് അന്വേഷണസംഘത്തിന്റെ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. 2015 ഏപ്രില്‍ മാസം കാവ്യയുടെ വെണ്ണലയിലെ വില്ലയില്‍ സുനി എത്തിയതിനും പൊലീസിന്റെ കൈയില്‍ തെളിവുകളുണ്ട്. പള്‍സര്‍ ബൈക്കിലെത്തിയ സുനിയുടെ ബൈക്ക് നമ്പറും മൊബൈല്‍ നമ്പറും പേരും വില്ലയുടെ സെക്യൂരിറ്റി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

വീട്ടിലെത്തിയ സുനി കാവ്യാമാധവന്റെ അച്ഛനേയും അമ്മയേയും അവരുടെ കാറില്‍ കയറ്റി പുറത്തേക്ക് പോയതിനും പൊലീസിന് തെളിവുകളുണ്ട്. ഇക്കാര്യം ചോദ്യം ചെയ്യലില്‍ സുനിയും സമ്മതിച്ചിരുന്നു. സുനി കാവ്യയുടെ പിതാവിനെ ‘മാധവേട്ടാാ.. ‘ എന്നായിരുന്നു വിളിച്ചിരുന്നത്. ഇതും കാവ്യയുടെ കുടുംബവുമായുള്ള സുനിയുടെ പരിചയത്തിന് കൂടുതല്‍ തെളിവുകളാണെന്ന് അന്വേഷണസംഘം വിലയിരുത്തുന്നു.

നടി ആക്രമിക്കപ്പെട്ട കേസിലെ മാഡം കാവ്യയാണെന്ന് സുനി കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News