തിരുവനന്തപുരം: ഓണനാളിൽ റെക്കോർഡ് മദ്യ വിൽപ്പനയുമായി ബെവ്ക്കോ. മുൻ വർഷത്തെക്കാള്‍ 29.46 കോടിയുടെ വർദ്ധനവാണ് ബെവ്ക്കോക്ക് ഉണ്ടായിരിക്കുന്നത്. ഉത്രാട ദിനത്തിൽ മാത്രം വിറ്റത് 71.17കോടി രൂപയുടെ മദ്യമാണ്. ഔട്ട് ലൈറ്റുകളിവും ബാർ- ബിയർ വൈൻ പർലറുകളിലും വിൽപ്പന കഴിഞ്ഞ കൊല്ലത്തെക്കാള്‍ വർദ്ധിച്ചു.
ഓണക്കാലം തുടങ്ങിയത് മുതൽ ബിവറേജസ് ഔട്ട് ലൈറ്റുകളിലും വെയർ ഹൗസുകള്‍ വഴിയുള്ള മദ്യ വിൽപ്പനയിൽ വൻ വർദ്ധനവാണുണ്ടായത്. 411.14 കോടിയായിരുന്നു കഴിഞ്ഞ അത്തം തുടങ്ങി ഉത്രാടം വരെയുള്ള വിൽപ്പന. ഈ വർഷം ഇതേ കാലത്തെ വിൽപ്പന 440.60 കോടിയാണ്.
അതായത് 29.46 കോടിയുള്ള വർദ്ധനവ്. ഉത്രാട ദിനത്തിലാണ് വൻ വർദ്ധനവ്. 71.17 കോടിയുടെ മദ്യം വിറ്റു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11.66 കോടിയാണ് ഇത്തവണ കൂടിയത്. ഇരിങ്ങാലക്കുട ഔട്ട് ലെറ്റിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നിരിക്കുന്നത്. കഴിഞ്ഞ വർഷം 59.51 കോടിയായിരുന്നു വിൽപ്പന. ഔട്ട് ലൈറ്റുകളുടെ എണ്ണം കുറഞ്ഞുവെങ്കിലും കൗണ്ടറുകളുടെ എണ്ണം കൂട്ടുകയും വലിയ കെട്ടിടിങ്ങളിലേക്ക് ബെവ്ക്കോ ഔട്ട് ലെറ്റുകള്‍ മാറ്റുകയും ചെയ്തിരുന്നു.
മാത്രമല്ല ബെവ്ക്കോയുടെ ലാഭശതമാനം 24ൽ നിന്നും 29 ശതമാനമായി ഉയർത്തിയിരുന്നു. ഇതെല്ലാം വരുമാന വദ്ധനയ്ക്കു കാരണമായി. തിരുവോണ- അവിട്ട ദിവസങ്ങളുടെ കണക്കൂകള്‍ പൂർത്തിയാകുമ്പോള്‍ കഴിഞ്ഞ വർഷത്തെക്കാള്‍ വർദ്ധവാണ് ബെവ്ക്കോ പ്രതീക്ഷിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here