ഗുര്‍മീതിനായി രാജ്യത്ത് കലാപമുണ്ടാക്കാന്‍ ശ്രമിച്ച കേസില്‍ മുഖ്യസുത്രധാരന്‍ പിടിയിലായി

ചണ്ഡീഗഡ്: സ്വയം പ്രഖ്യാപിത ആള്‍ ദൈവം ഗുര്‍മീത് റാം റഹീം ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതിനു പിന്നാലെ രാജ്യത്ത് വന്‍ തോതില്‍ കലാപമുണ്ടാക്കാന്‍ അനുയായികള്‍ ശ്രമിച്ചിരുന്നു. ഈ കലാപങ്ങളെല്ലാം ആസുത്രണം ചെയ്തതാണെന്ന് അന്നെ ബോധ്യപ്പെട്ടികുന്നു. ഇപ്പോഴിതാ കലാപങ്ങളുടെ മുഖ്യസൂത്രധാരന്‍ പിടിയിലുമായി.

ഗുര്‍മീതിന്റെ ഉറ്റ അനുയായി ദുനി ചന്ദാണ് പിടിയിലായത്. സിബിഐ കോടതി ഗുര്‍മീതിനെ കുറ്റക്കാരനെന്നു വിധിച്ചാല്‍ അക്രമം അഴിച്ചുവിടാന്‍ നിയോഗിക്കപ്പെട്ടിരുന്ന ‘എ ടീമി’ന്റെ സൂത്രധാരന്‍ കുടിയാണ് ഇയാളെന്ന് വ്യക്തമായിട്ടുണ്ട്. പഞ്ചാബിലെ തന്നെ ഗുജ്ജരനില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.

ഒരു കാര്‍, 1.70 ലക്ഷം രൂപ, മുളകുപൊടി, ദേരാ സച്ചാ സൗദയുമായി ബന്ധമുള്ള പുസ്തകങ്ങള്‍ തുടങ്ങിയവ ഇയാളില്‍നിന്നും കണ്ടെടുത്തിട്ടുണ്ട്. ഗുര്‍മീത് കുറ്റക്കാരനാണെന്നു വിധിവന്നതോടെ പഞ്ചാബില്‍ മാത്രം 28 അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന അക്രമങ്ങളില്‍ 38 പേരാണ് കൊല്ലപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News