ബ്രിട്ടനിലെ നെയ്‌ലാന്‍ഡ് സ്വദേശി ആന്‍ഡ്രൂ അല്‍സപിനെ കടലമ്മകനിഞ്ഞെന്നു തന്നെ പറയാം. ബ്രിട്ടൻ തീരത്തുനിന്നും 208 കിലോ ഭാരമുള്ള ഭീമൻ ബ്ലൂഫിന്‍ ഇനത്തില്‍ പെട്ട ട്യൂണ ഫിന്‍ മത്സ്യത്തെയാണ് ആന്‍ഡ്രുവും കൂട്ടരും ചേർന്ന് ചൂണ്ടയിൽ കുരുക്കിയത്. ബോട്ടിലേക്ക് വലിച്ചിട്ടപ്പോള്‍ മീനിന്‍റെ വലിപ്പം കണ്ട് ബോട്ടിലുണ്ടായിരുന്നവര്‍ മുഴുവന്‍ഞെട്ടി. കാരണം അത്രയും വലിയൊരു മത്സ്യത്തെ ഇതുവരെ ഇവരാരും കണ്ടിട്ടില്ല.
ഇത്രയും ഭാരമുള്ള ഒരു മത്സ്യം ചൂണ്ടയില്‍ കുടുങ്ങിയാല്‍ അതിനെ കരയിലേക്കോ ബോട്ടിലേക്കോ പിടിച്ചിടുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടു തന്നെ രണ്ടു മണിക്കൂര്‍ സമയം കൊണ്ടാണ് ആന്‍ഡ്രൂ അല്‍സപ് തന്‍റെ ചൂണ്ടയില്‍ മത്സ്യത്തെ ബോട്ടിലേക്കെത്തിച്ചത് . ബ്രിട്ടന്‍റെ തീരത്തുനിന്ന് ചൂണ്ടയിൽ കുടുങ്ങുന്ന ഏറ്റവും വലിയ മത്സ്യമാണിത്.
ഒരു ടൂറിസ്റ്റ് ഏജന്‍സി നടത്തുന്ന ആന്‍ഡ്രൂ തന്‍റെ അതിഥികള്‍ക്ക് സ്രാവ് വേട്ട കാണാന്‍ നേരിട്ടവസരമുണ്ടാക്കാനാണ് മത്സ്യബന്ധന ബോട്ടിലെത്തിയത്. സമയം കളയുന്നതിനു വേണ്ടി ചൂണ്ടയിട്ടുകൊണ്ടിരുന്നപ്പോഴാണ് കനമുള്ളതെന്തോ കുടുങ്ങിയതായി ആന്‍ഡ്രൂ മനസ്സിലാക്കിയത്. ചൂണ്ടയിൽ കുരുങ്ങിയ മത്സ്യത്തെ ബോട്ടിലേക്കു പിടിച്ചിടാന്‍ ശ്രമിച്ചപ്പോള്‍ അതത്ര എളുപ്പമല്ലെന്ന് മനസ്സിലായി. ഇതോടെ ചൂണ്ട്യ്ക്കു വേണ്ടി ആന്‍ഡ്രൂവും മത്സ്യവും തമ്മില്‍ പിടിവലി തുടങ്ങി.
ഒടുവില്‍ രണ്ടു മണിക്കൂറോളം നീണ്ട പരിശ്രമത്തിനുശേഷമാണ് ആന്‍ഡ്രൂന് മത്സ്യത്തെ ബോട്ടിലെത്തിക്കാനായത്. ആറു പേരു കൂടിയാണ് മത്സ്യത്തെ ബോട്ടിലേക്ക് വലിച്ചിട്ടത്.ആന്‍ഡ്രൂവിന്‍റെ സുഹൃത്തായ ഗാവിന്‍ ഡേവിസിന്‍റേതായിരുന്നു ബോട്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here