സുഹൃത്തായ യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; മൃതദേഹം സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ചു

നാഗ്പൂര്‍: പീഡന വിവരം പുറത്തുപറയുമെന്ന ഭീഷണിയെ തുടര്‍ന്ന് സുഹൃത്തുക്കള്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യുട്ട്‌കേസിലാക്കി ഉപേക്ഷിച്ചു. മുംബൈയില്‍ ഐടി എന്‍ജിനീയറായ അങ്കിത (22) കൊല്ലപ്പെട്ടത്. മൃതദേഹം ഉപേക്ഷിച്ച് ഗോവയിലേക്ക് രക്ഷപെടാനുളള ശ്രമത്തിനിടെ യുവാക്കള്‍ പൊലീസ് പിടിയിലായി. നാഗ്പൂരിലാണ് സംഭവം.

കര്‍ണാടകയിലെ ബല്‍ഗാമിനു സമീപത്ത് നിന്ന് മൃതദേഹമടങ്ങിയ സ്യൂട്ട്‌കേസ് പൊലീസ് കണ്ടെടുത്തതോടെയാണ് പ്രതികള്‍ കുടുങ്ങിയത്. യുവതിയുടെ സുഹൃത്തുക്കളായ നിഖിലേഷ് പാട്ടീല്‍(24), അക്ഷയ് വലോഡ് (25)എന്നിവരാണ് പിടിയിലായത്. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.

യുവതി ബലാത്സംഗത്തിനിരയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മുന്‍കൂട്ടി നിശ്ചയിച്ചപ്രകാരം യുവതിയും പ്രതികളും മറ്റൊരു സുഹൃത്തും പൂണെയില്‍ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് ഇവര്‍ അംബര്‍നാഥിലുള്ള അക്ഷയ്‌യുടെ വീട്ടിലേക്ക് പോയി. ഇവിടെ വെച്ച് പ്രതികള്‍ ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ ബാല്യകാല സുഹൃത്താണ് പ്രതിയായ അക്ഷയ്. പിടിയിലായവര്‍ക്ക് പുറമെ കൊലപാതകത്തില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിച്ച് വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here